+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'നമ്മുടെ നീതിന്യായ വ്യവസ്ഥകളും പാളിച്ചകളും' കേരളാ റൈറ്റേഴ്സ് ഫോറത്തിൽ പ്രഭാഷണവും ചർച്ചയും

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂണ്‍ 18നു വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ
'നമ്മുടെ നീതിന്യായ വ്യവസ്ഥകളും പാളിച്ചകളും' കേരളാ റൈറ്റേഴ്സ് ഫോറത്തിൽ പ്രഭാഷണവും ചർച്ചയും
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്സ് ഫോറം ജൂണ്‍ 18നു വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ പതിവുപോലെ പ്രതിമാസ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് മാത്യു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽകുമാർ ആറ·ുള മോഡറേറ്ററായിരുന്നു. അന്നത്തെ പിതൃദിന അനുസ്മരണത്തിന്‍റെ സവിശേഷതയെ ആസ്പദമാക്കി മേരി കുരവക്കൽ രചിച്ച ഒരു കവിതാ പാരായണത്തോടെയായിരുന്നു സാഹിത്യ സാംസ്കാരിക സമ്മേളനത്തിന്‍റെ തുടക്കം.

തുടർന്ന് 'നമ്മുടെ നീതിന്യായ വ്യവസ്ഥകളും അതിലെ പാളിച്ചകളും' എന്ന വിഷയത്തെ ആധാരമാക്കി എ.സി. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും നീതിന്യായപാലകരുടെ വിജയാപരാജയങ്ങളെ ഹൃസ്വമായി വിവരിച്ചു കൊണ്ടായിരുന്നു പ്രഭാഷണം. അതോടൊപ്പം യുഎസിലെ നീതിന്യായ വ്യവസ്ഥകളെ സ്പർശിക്കാനും ചെറിയ താരതമ്യപഠനം നടത്താനും പ്രഭാഷകൻ മറന്നില്ല.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലൊ നിയമസംഹിതയിലെ പ്രമാണം. എന്നാലതു പാലിക്കപ്പെടുന്നുണ്ടോ. ഇതിലെല്ലാം എത്രയെത്ര പാളിച്ചകളാണ് നാം കാണുന്നത്. ജയിലിലുള്ളവരേക്കാൾ കൂടുതൽ കൊടും കുറ്റവാളികൾ നിർഭയം വെളിയിൽ മാന്യവ്യക്തികളായി വിഹരിക്കുന്നില്ലെ. പണാധിപത്യവും രാഷ്ട്രീയ മത സ്വാധീനവും കൊണ്ട് എത്രയെത്ര ക്രിമിനലുകൾ രക്ഷപ്പെടുന്നു. കേസുകൾ തേച്ചുമാച്ചു കളയുന്നു. സ്വാധീനമുള്ളവർക്ക് ജയിലിൽ പോലും അധികാരികൾ സകല സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. നമ്മുടെ ജനപ്രതിനിധികളിൽ, നിയമസൃഷ്ടാക്കളിൽ, നിയമപാലകരിൽ നല്ലൊരു വിഭാഗം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെയൊക്കെ വോട്ടു നൽകി ജയിപ്പിച്ചു വിടുന്ന വോട്ടർമാരും ഈ നിയമങ്ങളുടെ പാളിച്ചകളിൽ ഒരു പരിധിവരെ കാരണക്കാരാണെന്ന് പ്രഭാഷകൻ ജോർജ് അടിവരയിട്ട് പറഞ്ഞു.

ഈ വിഷയത്തെ പറ്റിയുള്ള തുടർ ചർച്ചയിൽ ഹ്യൂസ്റ്റനിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ശശിധരൻ നായർ, വൽസൻ മഠത്തിപറന്പിൽ, കുര്യൻ മ്യാലിൽ, മാത്യു വെള്ളാമറ്റം, ജോയി മാത്യു, ജോസഫ് മണ്ടപം, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, പീറ്റർ പൗലോസ്, തോമസ് ചെറുകര, ബാബു കുരവക്കൽ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, പൊന്നുപിള്ള, ബോബി മാത്യു, പൊടിയമ്മ പിള്ള, റോയി തീയ്യാടിക്കൽ, ജോസഫ് ജേക്കബ്, ബാബു തെക്കേകര, ഷാജി പാംസ്, ജോസഫ് തച്ചാറ, മോട്ടി മാത്യു തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

റിപ്പോർട്ട്: എ.സി. ജോർജ്