ദുബായ് ജയിലിൽ കഴിയുന്ന മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഭാര്യ ഇന്ദിര. 2015 ഓഗസ്റ്റ് 23നാണ് 3.4 കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയ കേസിൽ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. 'അദ്ദേഹം ജയിലിലായിട്ട് ഇപ്പോൾ 21 മാസങ്ങളായി. ആരോഗ്യം തീർത്തും ക്ഷയിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വീൽ ചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒറ്റയ്ക്കു കഴിയുന്ന എനിക്ക് അദേഹത്തെക്കുറിച്ച് ഓർക്കുന്പോൾ പേടി തോന്നുകയാണ്...' ഇന്ദിര പറയുന്നു.
അദേഹത്തിന്റെ ബിസിനസിൽ ഇടപെടാതിരുന്ന ഇന്ദിര ആദ്യമായി മുഖം കാണിച്ച ഒരു അഭിമുഖത്തിലാണ് ഇതുപറഞ്ഞത്. ചില ബാങ്കുകൾ തനിക്കെതിരെയും സിവിൽ നിയമ നടപടികൾ ആരംഭിച്ചിരിക്കുന്നതിനാൽ താനും ജയിലിലാകുമോയെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ദുബായിൽ താനിപ്പോൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ല. പക്ഷെ അദ്ദേഹത്തെ പുറത്തെത്തിക്കാൻ താൻ ശ്രമം തുടരുമെന്നും ഇന്ദിര കൂട്ടിച്ചേർത്തു.
'പോലീസുകാർ കൊണ്ടുപോയപ്പോൾ ഉടൻ തന്നെ അദ്ദേഹം തിരികെയെത്തുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ജീവിതത്തിലെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയാണെന്ന് ഞാൻ അറിഞ്ഞില്ല. രാമചന്ദ്രൻ അറസ്റ്റിലായ വാർത്ത പരന്നപ്പോൾ ഒരുപാട് ബാങ്കുകൾ ചെക്കുമായി രംഗത്തെത്തുകയായിരുന്നു. തിരിച്ചടവുകൾ മുടങ്ങിയപ്പോൾ അദ്ദേഹത്തിനെതിരെ കൂടുതൽ കേസുകൾ ചാർജ് ചെയാൻ അവർ സമ്മർദവും ചെലുത്തി.'
'1990ലെ കുവൈറ്റ് യുദ്ധസമയത്ത് അറ്റ്ലസ് ബിസിനസ് സാമ്രാജ്യം തകർന്നടിഞ്ഞിരുന്നു. പക്ഷെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണിറ്റ അദ്ദേഹം നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ച് തന്റെ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുത്തു പക്ഷെ അതിനും ഇപ്പോൾ കരിനിഴൽ വീണിരിക്കുകയാണ്. ബാങ്കുകളെല്ലാം എന്നെയും അറസ്റ്റ് ചെയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ചിലരാകട്ടെ സഹായത്തിന് കോടികളാണ് ആവശ്യപ്പെടുന്നത്. ശാരീരികവും മാനസികവുമായി തകർന്നിരിക്കുന്ന എനിക്ക് എന്തു ചെയണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല'- ഇന്ദിര പറയുന്നു.
||
"അറ്റ്ലസിലെ ജീവനക്കാർക്ക് ശന്പളം പോലും കൊടുക്കാൻ കഴിയുന്നില്ല. അദേഹം ജയിലിലായതോടെ ജീവനക്കാർ കുടിശിക ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ്. ഒരു ദിവസം ഒരുപാട് ജീവനക്കാർ എന്റെ അപ്പാർട്ട്മെന്റിന്റെ മുന്നിൽ എത്തി. തരാനുള്ള പണം തരാതെ മടങ്ങിപ്പോകില്ലന്നു ഭീഷണിപ്പെടുത്തി...' 200 ഓളം ജീവനക്കാരുടെ കുടിശിക തീർക്കാൻ ഷോറൂമിലിരുന്ന അമ്പതു ലക്ഷം ദിർഹം വില വരുന്ന ഡയമണ്ടുകൾ വെറും 15 ലക്ഷം ദിർഹത്തിനാണ് വിറ്റതെന്നും ഇവർ പറഞ്ഞു. ഇതിനിടെ കുറേപ്പേർ കള്ളക്കളി നടത്തിയെന്നും ഇന്ദിര കൂട്ടിച്ചേർത്തു.
"അദ്ദേഹം ജയിലിലായതോടെ കടങ്ങളെല്ലാം എന്റെ ചുമലിലായി. നിലവിലുള്ള സ്വത്തുക്കൾ വില്ക്കാനും പറ്റാത്ത അവ്സ്ഥയാണ്. ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണ അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം 3.5 ബില്യണ് ദിർഹമായിരുന്നു. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ യുഎഇയിലെ 19 ഷോറൂമുകളും സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളും അടച്ചു പൂട്ടേണ്ടി വന്നു..'
ഇതിനിടെ മറ്റൊരു കേസിൽ ഇവരുടെ മകളും മരുമകനും ജയിലിലായത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. ഇതോടെ പ്രശ്നങ്ങളെല്ലാം ഇന്ദിര ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയാണ്.പക്ഷെ എന്തൊക്ക പ്രശ്നങ്ങളാണെങ്കിലും രാമചന്ദ്രനെ പുറത്തെത്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ദിര.
വായ്പ നൽകിയ 22 ബാങ്കുകളിൽ 19 എണ്ണം തത്കാലത്തേക്ക് കേസ് നിർത്തിവയ്ക്കാം എന്നു സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ തിരിച്ചടവ് കരാറിനെപ്പറ്റിയും അവരുമായി സംസാരിച്ചിട്ടുണ്ട്. മൂന്നു ബാങ്കുകളാണ് ഇതിന് സമ്മതിക്കാത്തത്. പക്ഷെ, അവരുടെ വാതിലിൽ സ്ഥിരമായി മുട്ടിക്കൊണ്ടിരിക്കുകയാണ്. കേസ് തത്കാലം നിർത്തിവയ്ക്കാലുള്ള കരാറിൽ അവർകൂടി ഒപ്പു വച്ചാൽ രാമചന്ദ്രനെ ഉടൻ പുറത്തിറക്കാൻ സാധിക്കും. സത്യസന്ധനായ അദ്ദേഹം ബിസിനസിൽ കഴിഞ്ഞ മൂപ്പതു വർഷമായി നല്ലപേരു മാത്രമേ സന്പാദിച്ചിട്ടുള്ളു. അദ്ദേഹം ജയിലിലായതിനാൽ കടം വീട്ടുന്നതിന് സ്വത്തുക്കൾ വില്ക്കാൻ ആരുമായി സംസാരിക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹത്തിന് മാനുഷിക പരിഗണനയെങ്കിലും നല്കണമെന്നാണ് തന്റെ ആവശ്യമെന്നും ഇന്ദിര പറയുന്നു.
അദേഹത്തിന്റെ ബിസിനസിൽ ഇടപെടാതിരുന്ന ഇന്ദിര ആദ്യമായി മുഖം കാണിച്ച ഒരു അഭിമുഖത്തിലാണ് ഇതുപറഞ്ഞത്. ചില ബാങ്കുകൾ തനിക്കെതിരെയും സിവിൽ നിയമ നടപടികൾ ആരംഭിച്ചിരിക്കുന്നതിനാൽ താനും ജയിലിലാകുമോയെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ദുബായിൽ താനിപ്പോൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ല. പക്ഷെ അദ്ദേഹത്തെ പുറത്തെത്തിക്കാൻ താൻ ശ്രമം തുടരുമെന്നും ഇന്ദിര കൂട്ടിച്ചേർത്തു.
'പോലീസുകാർ കൊണ്ടുപോയപ്പോൾ ഉടൻ തന്നെ അദ്ദേഹം തിരികെയെത്തുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ജീവിതത്തിലെ വലിയ ദുരന്തം അവിടെ ആരംഭിക്കുകയാണെന്ന് ഞാൻ അറിഞ്ഞില്ല. രാമചന്ദ്രൻ അറസ്റ്റിലായ വാർത്ത പരന്നപ്പോൾ ഒരുപാട് ബാങ്കുകൾ ചെക്കുമായി രംഗത്തെത്തുകയായിരുന്നു. തിരിച്ചടവുകൾ മുടങ്ങിയപ്പോൾ അദ്ദേഹത്തിനെതിരെ കൂടുതൽ കേസുകൾ ചാർജ് ചെയാൻ അവർ സമ്മർദവും ചെലുത്തി.'
'1990ലെ കുവൈറ്റ് യുദ്ധസമയത്ത് അറ്റ്ലസ് ബിസിനസ് സാമ്രാജ്യം തകർന്നടിഞ്ഞിരുന്നു. പക്ഷെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണിറ്റ അദ്ദേഹം നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ച് തന്റെ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുത്തു പക്ഷെ അതിനും ഇപ്പോൾ കരിനിഴൽ വീണിരിക്കുകയാണ്. ബാങ്കുകളെല്ലാം എന്നെയും അറസ്റ്റ് ചെയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. ചിലരാകട്ടെ സഹായത്തിന് കോടികളാണ് ആവശ്യപ്പെടുന്നത്. ശാരീരികവും മാനസികവുമായി തകർന്നിരിക്കുന്ന എനിക്ക് എന്തു ചെയണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല'- ഇന്ദിര പറയുന്നു.
||
"അറ്റ്ലസിലെ ജീവനക്കാർക്ക് ശന്പളം പോലും കൊടുക്കാൻ കഴിയുന്നില്ല. അദേഹം ജയിലിലായതോടെ ജീവനക്കാർ കുടിശിക ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ്. ഒരു ദിവസം ഒരുപാട് ജീവനക്കാർ എന്റെ അപ്പാർട്ട്മെന്റിന്റെ മുന്നിൽ എത്തി. തരാനുള്ള പണം തരാതെ മടങ്ങിപ്പോകില്ലന്നു ഭീഷണിപ്പെടുത്തി...' 200 ഓളം ജീവനക്കാരുടെ കുടിശിക തീർക്കാൻ ഷോറൂമിലിരുന്ന അമ്പതു ലക്ഷം ദിർഹം വില വരുന്ന ഡയമണ്ടുകൾ വെറും 15 ലക്ഷം ദിർഹത്തിനാണ് വിറ്റതെന്നും ഇവർ പറഞ്ഞു. ഇതിനിടെ കുറേപ്പേർ കള്ളക്കളി നടത്തിയെന്നും ഇന്ദിര കൂട്ടിച്ചേർത്തു.
"അദ്ദേഹം ജയിലിലായതോടെ കടങ്ങളെല്ലാം എന്റെ ചുമലിലായി. നിലവിലുള്ള സ്വത്തുക്കൾ വില്ക്കാനും പറ്റാത്ത അവ്സ്ഥയാണ്. ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണ അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം 3.5 ബില്യണ് ദിർഹമായിരുന്നു. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ യുഎഇയിലെ 19 ഷോറൂമുകളും സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളും അടച്ചു പൂട്ടേണ്ടി വന്നു..'
ഇതിനിടെ മറ്റൊരു കേസിൽ ഇവരുടെ മകളും മരുമകനും ജയിലിലായത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. ഇതോടെ പ്രശ്നങ്ങളെല്ലാം ഇന്ദിര ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയാണ്.പക്ഷെ എന്തൊക്ക പ്രശ്നങ്ങളാണെങ്കിലും രാമചന്ദ്രനെ പുറത്തെത്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ദിര.
വായ്പ നൽകിയ 22 ബാങ്കുകളിൽ 19 എണ്ണം തത്കാലത്തേക്ക് കേസ് നിർത്തിവയ്ക്കാം എന്നു സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ തിരിച്ചടവ് കരാറിനെപ്പറ്റിയും അവരുമായി സംസാരിച്ചിട്ടുണ്ട്. മൂന്നു ബാങ്കുകളാണ് ഇതിന് സമ്മതിക്കാത്തത്. പക്ഷെ, അവരുടെ വാതിലിൽ സ്ഥിരമായി മുട്ടിക്കൊണ്ടിരിക്കുകയാണ്. കേസ് തത്കാലം നിർത്തിവയ്ക്കാലുള്ള കരാറിൽ അവർകൂടി ഒപ്പു വച്ചാൽ രാമചന്ദ്രനെ ഉടൻ പുറത്തിറക്കാൻ സാധിക്കും. സത്യസന്ധനായ അദ്ദേഹം ബിസിനസിൽ കഴിഞ്ഞ മൂപ്പതു വർഷമായി നല്ലപേരു മാത്രമേ സന്പാദിച്ചിട്ടുള്ളു. അദ്ദേഹം ജയിലിലായതിനാൽ കടം വീട്ടുന്നതിന് സ്വത്തുക്കൾ വില്ക്കാൻ ആരുമായി സംസാരിക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹത്തിന് മാനുഷിക പരിഗണനയെങ്കിലും നല്കണമെന്നാണ് തന്റെ ആവശ്യമെന്നും ഇന്ദിര പറയുന്നു.