ന്യൂഡൽഹി: തിരുവനന്തപുരത്തെ കഴക്കൂട്ടം അടക്കമുള്ള സ്ഥലങ്ങളിൽ എടിഎം കവർച്ച ചെയ്ത സംഘത്തിലെ പ്രധാനിയെ ഡൽഹിയിൽ പിടികൂടി. ചെങ്ങന്നൂർ സ്വദേശി സുരേഷ് കുമാറിനെയാണ് ഉത്തംനഗറിൽ നിന്നു ഡൽഹി പോലീസിന്റെ സഹകരണത്തോടെ കേരള പോലീസ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെറിയനാട്, കരിയിലക്കുളങ്ങര എന്നിവിടങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയാണു സുരേഷെന്ന് പോലീസ് പറഞ്ഞു.
രാവിലെ അറസ്റ്റ്ചെയ്ത സുരേഷിനെ ഉച്ചയോടെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഇദ്ദേഹത്തെ നാലു ദിവസത്തേക്ക് ആർ.കെ. പുരം പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
ഡൽഹി- ഹരിയാന പോലീസിന്റെ സാഹായത്തോടെ കേരളാ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. അന്വേഷണത്തിന്റെ ഭാഗമായി മാരാരിക്കുളം സിഐ ജെ. ഉമേഷ്കുമാർ, ചെങ്ങന്നൂർ എസ്ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ പോലീസ് സംഘം കഴിഞ്ഞയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു.
ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്താണ് പണം കവർന്നത്. രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ മോഷണശ്രമവും നടന്നു. ചെറിയനാട്ടുനിന്നും 3.7 ലക്ഷവും കഴക്കൂട്ടം അന്പലത്തിൻകരയിൽ നിന്നും 10.2 ലക്ഷം രൂപയുമാണ് കവർന്നത്. ഇവിടങ്ങളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. ഡൽഹിയിൽ താമസക്കാരനായ സുരേഷ്, ഹരിയാനയിൽ നിന്നുള്ള സുഹൃത്തുക്കളുമായി കേരളത്തിലെത്തി കവർച്ച നടത്തിയെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ നാലു പേർക്കു വേണ്ടിയുള്ള തെരച്ചിൽ ഉൗർജിതമാക്കി.
രാവിലെ അറസ്റ്റ്ചെയ്ത സുരേഷിനെ ഉച്ചയോടെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഇദ്ദേഹത്തെ നാലു ദിവസത്തേക്ക് ആർ.കെ. പുരം പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
ഡൽഹി- ഹരിയാന പോലീസിന്റെ സാഹായത്തോടെ കേരളാ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. അന്വേഷണത്തിന്റെ ഭാഗമായി മാരാരിക്കുളം സിഐ ജെ. ഉമേഷ്കുമാർ, ചെങ്ങന്നൂർ എസ്ഐ എം. സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ പോലീസ് സംഘം കഴിഞ്ഞയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു.
ചെറിയനാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്താണ് പണം കവർന്നത്. രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ മോഷണശ്രമവും നടന്നു. ചെറിയനാട്ടുനിന്നും 3.7 ലക്ഷവും കഴക്കൂട്ടം അന്പലത്തിൻകരയിൽ നിന്നും 10.2 ലക്ഷം രൂപയുമാണ് കവർന്നത്. ഇവിടങ്ങളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. ഡൽഹിയിൽ താമസക്കാരനായ സുരേഷ്, ഹരിയാനയിൽ നിന്നുള്ള സുഹൃത്തുക്കളുമായി കേരളത്തിലെത്തി കവർച്ച നടത്തിയെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ നാലു പേർക്കു വേണ്ടിയുള്ള തെരച്ചിൽ ഉൗർജിതമാക്കി.