ന്യൂഡൽഹി: റിസർവേഷനുള്ള സീറ്റ് മറ്റൊരാൾ തട്ടിയെടുത്ത സംഭവത്തിൽ യാത്രക്കാരന് ഇന്ത്യൻ റെയിൽവേ 75,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കമ്മീഷൻ. റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് ഉറപ്പാക്കുന്നതിൽ റെയിൽവേ ടിക്കറ്റ് പരിശോധകൻ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു കമ്മീഷന്റെ നടപടി. നഷ്ടപരിഹാരം നൽകേണ്ട തുകയുടെ മൂന്നിലൊന്നു ടിക്കറ്റ് പരിശോധകന്റെ ശന്പളത്തിൽനിന്ന് ഈടാക്കാനും ജസ്റ്റീസ് വീണ ബിർബൽ അധ്യക്ഷയായ സമിതി ഉത്തരവിട്ടു.
ഡൽഹി സ്വദേശിയായ വി. വിജയകുമാറിന്റെ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. 2013 മാർച്ച് 30നു വിശാഖപട്ടണത്തുനിന്നു ഡൽഹിയിലേക്കു യാത്ര ചെയ്ത ദക്ഷിണ് എക്സ്പ്രസിലാണ് സംഭവം. കാൽമുട്ട് വേദനയുള്ള ഇദ്ദേഹം ട്രെയിനിൽ ലോവർ ബെർത്ത് ബുക്ക് ചെയ്തിരുന്നു.
എന്നാൽ, മധ്യപ്രദേശിലെ ബിനയിൽനിന്നു കയറിയ യാത്രക്കാർ ഇദ്ദേഹത്തിന്റെ സീറ്റും ബർത്തും കൈയേറുകയായിരുന്നു. ഇവർ ബഹളംവച്ചതിനാൽ തനിക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായതായും വിജയകുമാർ പറയുന്നു. പരാതി പറയാൻ ടിക്കറ്റ് പരിശോധകനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ഉപഭോക്തൃ കമ്മീഷനു നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു.
ഡൽഹി സ്വദേശിയായ വി. വിജയകുമാറിന്റെ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. 2013 മാർച്ച് 30നു വിശാഖപട്ടണത്തുനിന്നു ഡൽഹിയിലേക്കു യാത്ര ചെയ്ത ദക്ഷിണ് എക്സ്പ്രസിലാണ് സംഭവം. കാൽമുട്ട് വേദനയുള്ള ഇദ്ദേഹം ട്രെയിനിൽ ലോവർ ബെർത്ത് ബുക്ക് ചെയ്തിരുന്നു.
എന്നാൽ, മധ്യപ്രദേശിലെ ബിനയിൽനിന്നു കയറിയ യാത്രക്കാർ ഇദ്ദേഹത്തിന്റെ സീറ്റും ബർത്തും കൈയേറുകയായിരുന്നു. ഇവർ ബഹളംവച്ചതിനാൽ തനിക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടായതായും വിജയകുമാർ പറയുന്നു. പരാതി പറയാൻ ടിക്കറ്റ് പരിശോധകനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ഉപഭോക്തൃ കമ്മീഷനു നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു.