ഒറിഗോണ്‍: അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്ത് പെണ്‍കുട്ടികൾക്കുനേരെ വംശീയ അതിക്രമത്തിന് ശ്രമിച്ച അക്രമിയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടികളെ അപമാനിക്കാൻ ശ്രമിച്ച അക്രമിയെ ചെറുക്കുന്നതിനിടയിലാണ് രണ്ട് സഹയാത്രക്കാർക്ക് കുത്തേറ്റത്. അക്രമത്തിൽ ഒരു യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. കൗമാരക്കാരായ പെണ്‍കുട്ടികളിൽ ഒരാൾ മുസ് ലിമും മറ്റൊരാൾ കറുത്തവർഗക്കാരിയുമായിരുന്നു. മുസ് ലിം പെണ്‍കുട്ടി ശിരോവസ്ത്രം ധരിച്ചിരുന്നു. അക്രമി ഇവരെ അസഭ്യം പറയാൻ ആരംഭിച്ചപ്പോൾ രണ്ട് സഹ യാത്രക്കാർ ഇടപെടുകയായിരുന്നു. ഉടനെ അക്രമി ഇവർക്കുനേരെ തിരിഞ്ഞു. സംഘർഷത്തിൽ ഇരുവരെയും അക്രമി കുത്തിപരിക്കേൽപ്പിച്ചു. ഒരാൾ സംഭവസ്ഥലത്തുതന്നെയും മറ്റൊരാൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അക്രമിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമം അരങ്ങേറുന്പോൾ ട്രെയിൻ പോർട്ട്ലാൻഡിലെ ഹോളിവുഡ് ട്രാൻസിസ്റ്റ് സ്റ്റേഷനിലായിരുന്നു.
സംഭവത്തിൽ അമേരിക്കൻ ഇസ് ലാമിക് റിലേഷൻസ് കൗണ്‍സിൽ അപലപിച്ചു.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. കൗമാരക്കാരായ പെണ്‍കുട്ടികളിൽ ഒരാൾ മുസ് ലിമും മറ്റൊരാൾ കറുത്തവർഗക്കാരിയുമായിരുന്നു. മുസ് ലിം പെണ്‍കുട്ടി ശിരോവസ്ത്രം ധരിച്ചിരുന്നു. അക്രമി ഇവരെ അസഭ്യം പറയാൻ ആരംഭിച്ചപ്പോൾ രണ്ട് സഹ യാത്രക്കാർ ഇടപെടുകയായിരുന്നു. ഉടനെ അക്രമി ഇവർക്കുനേരെ തിരിഞ്ഞു. സംഘർഷത്തിൽ ഇരുവരെയും അക്രമി കുത്തിപരിക്കേൽപ്പിച്ചു. ഒരാൾ സംഭവസ്ഥലത്തുതന്നെയും മറ്റൊരാൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അക്രമിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമം അരങ്ങേറുന്പോൾ ട്രെയിൻ പോർട്ട്ലാൻഡിലെ ഹോളിവുഡ് ട്രാൻസിസ്റ്റ് സ്റ്റേഷനിലായിരുന്നു.
സംഭവത്തിൽ അമേരിക്കൻ ഇസ് ലാമിക് റിലേഷൻസ് കൗണ്‍സിൽ അപലപിച്ചു.