വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപ് ജെറുസലേം വിശുദ്ധ മതിൽ സന്ദർശിക്കുന്ന ആദ്യ സിറ്റിംഗ് അമേരിക്കൻ പ്രസിഡന്‍റ് എന്ന പദവിയ്ക്ക് ഡോണൾഡ് ട്രംപ് അർഹനായി.
ഇസ്രയേൽ സന്ദർശനത്തിനായി എത്തിചേർന്ന ട്രംപ് മേയ് 22 തിങ്കളാഴ്ചയായിരുന്ന മതിൽ സന്ദർശിക്കാനെത്തിയത്. തലയിൽ ചെറിയൊരു തൊപ്പി ധരിച്ചു മതിലിൽ സ്പർശിച്ച് ഏറെ നേരം ധ്യാനനിരതനായി നിന്നതിനുശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്. പ്രഥമ വനിത, മകൾ ഇവാങ്ക, മരുമകൻ ജറീഡ് കുഷ്നർ എന്നിവർ ട്രംപിനോടൊപ്പം ഇസ്രയേൽ സന്ദർശനത്തിനെത്തിയിരുന്നു. അമേരിക്കയുടെ നല്ലൊരു സൗഹൃദ രാജ്യമാണ് ഇസ്രയേൽ എന്ന് കൂട്ടിചേർക്കുന്നതിനും ട്രംപ് അവസരം കണ്ടെത്തി.
||
ജോർജ് എച്ച്. ഡബ്ല്യു ബുഷ്, ബിൽക്ലിന്‍റൻ, ജോർജ് ഡബ്ല്യു ബുഷ്, ഒബാമ തുടങ്ങിയവർ മതിൽ സന്ദർശിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ ട്രംപാണ് ആദ്യമായി ഇവിടെ സന്ദർശിക്കാനെത്തുന്നത്. ഇസ്രയേൽ സന്ദർശനത്തിനെത്തിയ ട്രംപിനെ സ്വീകരിക്കുവാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എത്തിച്ചേരണമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നിർദേശം നൽകിയിരുന്നു.
ിൃശബ2017ങമ്യ23േൃൗാു.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇസ്രയേൽ സന്ദർശനത്തിനായി എത്തിചേർന്ന ട്രംപ് മേയ് 22 തിങ്കളാഴ്ചയായിരുന്ന മതിൽ സന്ദർശിക്കാനെത്തിയത്. തലയിൽ ചെറിയൊരു തൊപ്പി ധരിച്ചു മതിലിൽ സ്പർശിച്ച് ഏറെ നേരം ധ്യാനനിരതനായി നിന്നതിനുശേഷമാണ് അദ്ദേഹം സ്ഥലം വിട്ടത്. പ്രഥമ വനിത, മകൾ ഇവാങ്ക, മരുമകൻ ജറീഡ് കുഷ്നർ എന്നിവർ ട്രംപിനോടൊപ്പം ഇസ്രയേൽ സന്ദർശനത്തിനെത്തിയിരുന്നു. അമേരിക്കയുടെ നല്ലൊരു സൗഹൃദ രാജ്യമാണ് ഇസ്രയേൽ എന്ന് കൂട്ടിചേർക്കുന്നതിനും ട്രംപ് അവസരം കണ്ടെത്തി.
||
ജോർജ് എച്ച്. ഡബ്ല്യു ബുഷ്, ബിൽക്ലിന്‍റൻ, ജോർജ് ഡബ്ല്യു ബുഷ്, ഒബാമ തുടങ്ങിയവർ മതിൽ സന്ദർശിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ ട്രംപാണ് ആദ്യമായി ഇവിടെ സന്ദർശിക്കാനെത്തുന്നത്. ഇസ്രയേൽ സന്ദർശനത്തിനെത്തിയ ട്രംപിനെ സ്വീകരിക്കുവാൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും എത്തിച്ചേരണമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നിർദേശം നൽകിയിരുന്നു.
ിൃശബ2017ങമ്യ23േൃൗാു.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ