ന്യൂഡൽഹി: ഡേ കെയർ ജീവനക്കാരി വാതിലടച്ചപ്പോൾ ഒൻപതുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് നഷ്ടപ്പെട്ടത് ഒരു വിരൽ. ഡൽഹിയിലെ ഗുഡ്ഗാവിലുള്ള ഇന്‍റലി റ്റോട്ട് ഡേ കെയറിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ ഭാവ്ന റോത്തഗിയാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മകൾ അനയയെ രാവിലെ ഡേ കെയറിലാക്കി പോയി കുറച്ചു സമയങ്ങൾക്കു ശേഷം അവിടെ നിന്ന് കുട്ടിയുടെ കൈ മുറിഞ്ഞുവെന്ന് പറഞ്ഞ് ഫോൺ വന്നു. എന്നാൽ, താൻ അവിടെ ചെല്ലുമ്പോൾ മകളുടെ മോതിരവിരൽ രണ്ടായി അറ്റുപോയതാണ് കാണുന്നത് ഭാവ്ന പറഞ്ഞു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അനയയുടെ വിരൽ ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേർത്തത്. ഭാവ്നയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡ്ഗാവ് പോലീസ് ഡേ കെയർ അധികൃതർക്കെതിരെ കേസെടുത്തു.
മകൾ അനയയെ രാവിലെ ഡേ കെയറിലാക്കി പോയി കുറച്ചു സമയങ്ങൾക്കു ശേഷം അവിടെ നിന്ന് കുട്ടിയുടെ കൈ മുറിഞ്ഞുവെന്ന് പറഞ്ഞ് ഫോൺ വന്നു. എന്നാൽ, താൻ അവിടെ ചെല്ലുമ്പോൾ മകളുടെ മോതിരവിരൽ രണ്ടായി അറ്റുപോയതാണ് കാണുന്നത് ഭാവ്ന പറഞ്ഞു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അനയയുടെ വിരൽ ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേർത്തത്. ഭാവ്നയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡ്ഗാവ് പോലീസ് ഡേ കെയർ അധികൃതർക്കെതിരെ കേസെടുത്തു.