ബോണ്‍: മുപ്പത്തിയൊൻപതുകാരിയായ ഭാര്യയെയും മൂന്നു വയസുള്ള മകളെയും കൊലപ്പെടുത്തിയ നാൽപതുകാരനായ ഭർത്താവിനെ പൊലീസ് വെടിവെച്ചു കൊന്നു. ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിനടുത്തുള്ള പ്ളിറ്റേഴ്സ്ഡോർഫിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
വീടിനുള്ളിൽ നിന്നുള്ള അലർച്ച കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. വിവരം അറിഞ്ഞെത്തിയ പോലീസിനു നേരെ കത്തിയുമായി വിളയാടിയ ഇയാളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഫയർഫോഴ്സിന്‍റെ സഹായത്തോടെ ഫ്ളാറ്റിന്‍റെ കതകു വെട്ടിപ്പൊളിച്ചാണ് പോലീസ് വീട്ടിനുള്ളിൽ കയറിയത്. പ്രതിയെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിനായി പോലീസ് ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. സംഭവത്തിൽ ഞടുക്കം വിട്ടുമാറാത്ത അടുത്ത ഫ്ളാറ്റുകളിലെ കുട്ടികളെയും ആശ്വസിപ്പിയ്ക്കാനായുള്ള ശ്രമം നടന്നുവരികയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ഭാര്യയെയും പിഞ്ചുഞ്ഞിനെയും കൊലപ്പെടുത്തിയാളെ പൊലീസ് വെടിവച്ചുകൊന്നു
09:25 PM May 22, 2017 | Deepika.com