ന്യൂഡൽഹി: ഡൽഹി ചാണക്യ പുരിയിലെ ലീല പാലസ് ഹോട്ടലിന്റെ 345-ാം മുറിയിൽ ദുരൂഹതകൾ ഇനിയും ബാക്കി. എംപിയും മുൻമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ചു കിടന്ന ഈ ഹോട്ടൽ മുറി അവരുടെ മരണത്തിനു ശേഷം ഇന്നു വരെയും അതിഥി കൾക്കായി തുറന്നിട്ടില്ല. ഡൽഹി പോലീസിന്റെ അന്വേഷണം എഫ്ബിഐയെ കൂട്ടു പിടിച്ച് അമേരിക്ക വരെയെത്തിയിട്ടും കേസിനു തുന്പ് കണ്ടെത്താനായില്ല. എന്നാൽ, തുടർച്ചയായി ഈ മുറി പൂട്ടിയിട്ടതു മൂലംഇതുവരെയുള്ള നഷ്ടം 50 ലക്ഷം രൂപയാണെന്ന് ഹോട്ടൽ ഉടമ പറയുന്നു.
2014 ജനുവരി 17നു രാത്രിയിലാണ് ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു തന്നെ 345-ാം മുറി ഡൽഹി പോലീസ് അടച്ച് മുദ്രവച്ചു. പിന്നീട് ഇതുവരെ തുറന്നിട്ടില്ല. ഇതുമൂലം വൻ സാന്പത്തിക നഷ്ടമുണ്ടാകുന്നതിനാൽ മുറി എത്രയുംവേഗം തുറക്കാൻ അവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സമർപ്പിച്ച ഹർജിയിലാണ് നഷ്ടക്കണക്ക് വിശദീകരിക്കുന്നത്.
സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിന വാടക 55,000 മുതൽ 61,000 വരെ രൂപയാണെന്നും മൂന്നര വർഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.പോലീസിന്റെ ഇടക്കിടെയുള്ള സന്ദർശനം ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടാവുന്നുണ്ടെന്നും ഉടമകൾ അറിയിച്ചു.
ഹർജി പരിഗണിച്ച ഡൽഹി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പങ്കജ് ശർമ പോലീസിന് കഴിഞ്ഞദിവസം നോട്ടീസയച്ചു. എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്രതവണ ഹോട്ടൽ സന്ദർശിക്കേണ്ടിവരുമെന്നും നോട്ടീസിൽ കോടതി ചോദിച്ചു. കേസ് അടുത്തമാസം പത്തിനു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറൻസിക് വിദഗ്ധർ തന്നെ മുറി സന്ദർശനം നടത്തിയേക്കാമെന്നുമാണ് പോലീസ് അറിയിച്ചത്
2014 ജനുവരി 17നു രാത്രിയിലാണ് ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു തന്നെ 345-ാം മുറി ഡൽഹി പോലീസ് അടച്ച് മുദ്രവച്ചു. പിന്നീട് ഇതുവരെ തുറന്നിട്ടില്ല. ഇതുമൂലം വൻ സാന്പത്തിക നഷ്ടമുണ്ടാകുന്നതിനാൽ മുറി എത്രയുംവേഗം തുറക്കാൻ അവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സമർപ്പിച്ച ഹർജിയിലാണ് നഷ്ടക്കണക്ക് വിശദീകരിക്കുന്നത്.
സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിന വാടക 55,000 മുതൽ 61,000 വരെ രൂപയാണെന്നും മൂന്നര വർഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.പോലീസിന്റെ ഇടക്കിടെയുള്ള സന്ദർശനം ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടാവുന്നുണ്ടെന്നും ഉടമകൾ അറിയിച്ചു.
ഹർജി പരിഗണിച്ച ഡൽഹി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പങ്കജ് ശർമ പോലീസിന് കഴിഞ്ഞദിവസം നോട്ടീസയച്ചു. എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്രതവണ ഹോട്ടൽ സന്ദർശിക്കേണ്ടിവരുമെന്നും നോട്ടീസിൽ കോടതി ചോദിച്ചു. കേസ് അടുത്തമാസം പത്തിനു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറൻസിക് വിദഗ്ധർ തന്നെ മുറി സന്ദർശനം നടത്തിയേക്കാമെന്നുമാണ് പോലീസ് അറിയിച്ചത്