വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമാണു സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുള്ളത്.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രമെന്നു വിശേഷണമുള്ള വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിൽ ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റശേഷം ഇവാൻക സ്ഥിരം സാന്നിധ്യമാണ്. ഇവാൻകയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രമെന്നു വിശേഷണമുള്ള വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിൽ ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റശേഷം ഇവാൻക സ്ഥിരം സാന്നിധ്യമാണ്. ഇവാൻകയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്.