സിൻസിനാറ്റി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റിയിൽ നിശാക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. ഇന്നലെ വെളുപ്പിന് ഒരുമണിക്കായിരുന്നു സംഭവം. വെടിവയ്പു നടക്കുന്പോൾ നൂറുകണക്കിനാളുകൾ കേമിയോ ക്ലബ്ബിലുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.
നിശാക്ലബ്ലിലുണ്ടായതു ഭീകരാക്രമണമല്ലെന്ന് സിൻസിനാറ്റി അസിസ്റ്റന്റ് പോലീസ് ചീഫ് പോൾ നുദിഗേറ്റ് ട്വീറ്റ് ചെയ്തു. രണ്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ഒരാൾ മാത്രമാണുണ്ടായിരുന്നതെന്ന് നുദിഗേറ്റ് പിന്നീട് ട്വീറ്റ് ചെയ്തു. വെടിവയ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. വിവരം നല്കാൻ സാക്ഷികൾ വിസമ്മതിച്ചതു പോലീസിനെ വലച്ചു. സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട നാലുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ചകൾ കോളജ് ഫ്രൈഡേ എന്ന പേരിൽ ആഘോഷിക്കാറുണ്ടെന്നും 21 വയസിനു മുകളിലുള്ളവരാണ് ശനിയാഴ്ചകളിലെ നിശാപാർട്ടികളിൽ എത്തുന്നതെന്നും കേമിയോ നൈറ്റ് ലൈഫ് ക്ലബ്ബിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റനിലക്കെട്ടിടമാണിത്. സിൻസിനാറ്റി ടൗണിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് ക്ലബ്.കഴിഞ്ഞവർഷം ഓർലാൻഡോയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേർ കൊല്ലപ്പെടുകയുണ്ടായി.
നിശാക്ലബ്ലിലുണ്ടായതു ഭീകരാക്രമണമല്ലെന്ന് സിൻസിനാറ്റി അസിസ്റ്റന്റ് പോലീസ് ചീഫ് പോൾ നുദിഗേറ്റ് ട്വീറ്റ് ചെയ്തു. രണ്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ഒരാൾ മാത്രമാണുണ്ടായിരുന്നതെന്ന് നുദിഗേറ്റ് പിന്നീട് ട്വീറ്റ് ചെയ്തു. വെടിവയ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. വിവരം നല്കാൻ സാക്ഷികൾ വിസമ്മതിച്ചതു പോലീസിനെ വലച്ചു. സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട നാലുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ചകൾ കോളജ് ഫ്രൈഡേ എന്ന പേരിൽ ആഘോഷിക്കാറുണ്ടെന്നും 21 വയസിനു മുകളിലുള്ളവരാണ് ശനിയാഴ്ചകളിലെ നിശാപാർട്ടികളിൽ എത്തുന്നതെന്നും കേമിയോ നൈറ്റ് ലൈഫ് ക്ലബ്ബിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റനിലക്കെട്ടിടമാണിത്. സിൻസിനാറ്റി ടൗണിൽനിന്ന് 11 കിലോമീറ്റർ അകലെയാണ് ക്ലബ്.കഴിഞ്ഞവർഷം ഓർലാൻഡോയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേർ കൊല്ലപ്പെടുകയുണ്ടായി.