വാഷിംഗ്ടൺ ഡിസി: ബറാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സമൂലം അഴിച്ചുപണിയാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം പൊളിഞ്ഞു. ഒബാമാ കെയറിനു പകരമുള്ള പദ്ധതിക്കു സ്വന്തം പാർട്ടിയിൽനിന്നുള്ള എതിർപ്പാണു പാരയായത്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 216 പേരുടെ പിന്തുണ വേണം ബിൽ പാസാകാൻ. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര യാഥാസ്ഥിതികരും പുരോഗമനവാദികളും ഒരേപോലെ ബില്ലിനെ എതിർത്തു. സ്പീക്കർ പോൾ റയൻ പരമാവധി ശ്രമിച്ചിട്ടും 200-നടുത്ത് അംഗങ്ങളേ പിന്തുണ വാഗ്ദാനം ചെയ്തുള്ളൂ. 31 റിപ്പബ്ലിക്കന്മാർ എതിർപ്പ് തുടർന്നു. ഡെമോക്രാറ്റുകൾ ബില്ലിനു സന്പൂർണമായി എതിരായിരുന്നു.
ഈ സാഹചര്യത്തിൽ റയൻ പ്രസിഡന്റ് ട്രംപിനെ കണ്ട് ബിൽ പിൻവലിക്കാമെന്നു നിർദേശിക്കുകയായിരുന്നു. ബിൽ വോട്ടിനിട്ട് പരാജയപ്പെടുന്ന അവസ്ഥ ഒഴിവാക്കി. 435 അംഗ പ്രതിനിധി സഭയിൽ 235 പേർ റിപ്പബ്ലിക്കന്മാരാണ്.
ഈ തിരിച്ചടി ഇതിനേക്കാൾ വിവാദപരമായ മറ്റു പരിപാടികളും നിർദേശങ്ങളും നടപ്പാക്കാൻ തടസമാകും. വിവാദങ്ങൾ തനിക്കനകൂലമാക്കി തിരിച്ചുവിടാനും ഏതുവിധേനയും കച്ചവടം ഉറപ്പിക്കാനുമുള്ള ട്രംപിന്റെ ശേഷി ഇവിടെ ചോദ്യംചെയ്യപ്പെട്ടു.
കന്പനികളുടെയും ഉയർന്ന വരുമാനക്കാരുടെയും നികുതി കുറയ്ക്കൽ, ഇറക്കുമതിക്കു ചുങ്കം കൂട്ടൽ, കയറ്റുമതിക്കു ചുങ്കം കുറയ്ക്കൽ, അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതൽ പണം ചെലവഴിക്കൽ തുടങ്ങിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കാൻ ട്രംപിനു കഴിയുമോ എന്ന സംശയം ഉണർത്തുന്നതായി ഈ പരാജയം.
ഒബാമാ കെയർ സർക്കാരിനു താങ്ങാനാവില്ലെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ അതു പൊട്ടിത്തെറിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. കൂടുതൽ മോശമായ കാര്യങ്ങൾ വരാനിരിക്കുന്നു എന്നാണു ബിൽ പിൻവലിച്ചശേഷം ട്രംപ് നിരാശയോടും അരിശത്തോടുംകൂടി പറഞ്ഞത്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ 216 പേരുടെ പിന്തുണ വേണം ബിൽ പാസാകാൻ. റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര യാഥാസ്ഥിതികരും പുരോഗമനവാദികളും ഒരേപോലെ ബില്ലിനെ എതിർത്തു. സ്പീക്കർ പോൾ റയൻ പരമാവധി ശ്രമിച്ചിട്ടും 200-നടുത്ത് അംഗങ്ങളേ പിന്തുണ വാഗ്ദാനം ചെയ്തുള്ളൂ. 31 റിപ്പബ്ലിക്കന്മാർ എതിർപ്പ് തുടർന്നു. ഡെമോക്രാറ്റുകൾ ബില്ലിനു സന്പൂർണമായി എതിരായിരുന്നു.
ഈ സാഹചര്യത്തിൽ റയൻ പ്രസിഡന്റ് ട്രംപിനെ കണ്ട് ബിൽ പിൻവലിക്കാമെന്നു നിർദേശിക്കുകയായിരുന്നു. ബിൽ വോട്ടിനിട്ട് പരാജയപ്പെടുന്ന അവസ്ഥ ഒഴിവാക്കി. 435 അംഗ പ്രതിനിധി സഭയിൽ 235 പേർ റിപ്പബ്ലിക്കന്മാരാണ്.
ഈ തിരിച്ചടി ഇതിനേക്കാൾ വിവാദപരമായ മറ്റു പരിപാടികളും നിർദേശങ്ങളും നടപ്പാക്കാൻ തടസമാകും. വിവാദങ്ങൾ തനിക്കനകൂലമാക്കി തിരിച്ചുവിടാനും ഏതുവിധേനയും കച്ചവടം ഉറപ്പിക്കാനുമുള്ള ട്രംപിന്റെ ശേഷി ഇവിടെ ചോദ്യംചെയ്യപ്പെട്ടു.
കന്പനികളുടെയും ഉയർന്ന വരുമാനക്കാരുടെയും നികുതി കുറയ്ക്കൽ, ഇറക്കുമതിക്കു ചുങ്കം കൂട്ടൽ, കയറ്റുമതിക്കു ചുങ്കം കുറയ്ക്കൽ, അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതൽ പണം ചെലവഴിക്കൽ തുടങ്ങിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കാൻ ട്രംപിനു കഴിയുമോ എന്ന സംശയം ഉണർത്തുന്നതായി ഈ പരാജയം.
ഒബാമാ കെയർ സർക്കാരിനു താങ്ങാനാവില്ലെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ അതു പൊട്ടിത്തെറിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. കൂടുതൽ മോശമായ കാര്യങ്ങൾ വരാനിരിക്കുന്നു എന്നാണു ബിൽ പിൻവലിച്ചശേഷം ട്രംപ് നിരാശയോടും അരിശത്തോടുംകൂടി പറഞ്ഞത്.