ടെക്സസ് (ഡെന്നിസണ്‍): തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകി പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച പതിനെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാർച്ച് 22ന് ഡാളസിൽനിന്നും 70 മൈൽ ദൂരെ ചെറിയ ഗ്രാമമായ ഡെന്നിസണിലാണ് സംഭവം. കറുത്തവർഗക്കാരായ മൂന്നു യുവാക്കൾ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ബ്രിയാന ഹാർമണ്‍ എന്ന യുവതി പോലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ പീഡിപ്പിച്ച യുവാക്കളെപ്പറ്റിയുള്ള യാതൊരു വിവരവും പരാതിയിൽ നൽകാതിരുന്നത് പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനും ചോദ്യംചെയ്യലിനും ശേഷമാണ് യുവതി പരാതി കെട്ടിചമച്ചതാണെന്ന് ബോധ്യമായത്. സംഭവത്തിൽ നിരവധി സംഘടനകളും സാമൂഹ്യ പ്രവർത്തകരും ശക്തമായി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്ത യുവതിയിൽനിന്നും അന്വേഷണത്തിനുവേണ്ടി ചെലവായ തുക ഈടാക്കാനും തെറ്റായ വിവരങ്ങൾ നൽകിയതിന് കേസെടുക്കാനും തീരുമാനിച്ചതായി പോലീസ് ചീഫ് ജെയ് ബർച്ച് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മാർച്ച് 22ന് ഡാളസിൽനിന്നും 70 മൈൽ ദൂരെ ചെറിയ ഗ്രാമമായ ഡെന്നിസണിലാണ് സംഭവം. കറുത്തവർഗക്കാരായ മൂന്നു യുവാക്കൾ ചേർന്ന് തന്നെ പീഡിപ്പിച്ചതായി ബ്രിയാന ഹാർമണ്‍ എന്ന യുവതി പോലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ പീഡിപ്പിച്ച യുവാക്കളെപ്പറ്റിയുള്ള യാതൊരു വിവരവും പരാതിയിൽ നൽകാതിരുന്നത് പോലീസിന് സംശയം ജനിപ്പിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനും ചോദ്യംചെയ്യലിനും ശേഷമാണ് യുവതി പരാതി കെട്ടിചമച്ചതാണെന്ന് ബോധ്യമായത്. സംഭവത്തിൽ നിരവധി സംഘടനകളും സാമൂഹ്യ പ്രവർത്തകരും ശക്തമായി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്ത യുവതിയിൽനിന്നും അന്വേഷണത്തിനുവേണ്ടി ചെലവായ തുക ഈടാക്കാനും തെറ്റായ വിവരങ്ങൾ നൽകിയതിന് കേസെടുക്കാനും തീരുമാനിച്ചതായി പോലീസ് ചീഫ് ജെയ് ബർച്ച് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ