+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്പയുടെ ഇമിഗ്രേഷൻ സെമിനാർ ശ്രദ്ധേയമായി

ഫിലാഡൽഫിയ: പ്രസിഡന്‍റ് ട്രന്പിന്‍റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഹ്യൂഹങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ സമൂഹത്തിലെ ആശങ്കകൾക്ക് അറുതി വരുത്താൻ ഫിലാഡൽഫിയയിലെ എമിഗ്രേഷൻ അറ്റോ
പന്പയുടെ ഇമിഗ്രേഷൻ സെമിനാർ ശ്രദ്ധേയമായി
ഫിലാഡൽഫിയ: പ്രസിഡന്‍റ് ട്രന്പിന്‍റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഹ്യൂഹങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ സമൂഹത്തിലെ ആശങ്കകൾക്ക് അറുതി വരുത്താൻ ഫിലാഡൽഫിയയിലെ എമിഗ്രേഷൻ അറ്റോർണിയും പന്പയുടെ സജീവ പ്രവർത്തകനുമായ ബാബു വർഗീസിന്‍റെ നേതൃത്വത്തിൽ എമിഗ്രേഷൻ സെമിനാറും ചോദ്യോത്തര വേളയും മാർച്ച് 12-നു പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ സംഘടിച്ചു.

അറ്റോർണി ബാബു വർഗീസിന്‍റെ പ്രഭാഷണത്തിൽ ശരിയായ രേഖകൾ സമർപ്പിച്ച് അമേരിക്കയിൽ കുടിയേറിയവർ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, നിയമവിരുദ്ധ കുടിയേറ്റങ്ങൾ നിയന്ത്രിക്കുന്നതിനും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കമാണ് ഈ പുതിയ ബില്ല് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

ജനങ്ങൾ ഇപ്പോൾ ആശങ്കപ്പെടുന്ന കുടിയേറ്റ നിയമഭേദഗതി, 1996- ൽ ബിൽ ക്ളിന്‍റൻ പ്രസിഡന്‍റായിരുന്നപ്പോൾ നിലവിൽ വന്ന Ilegal Immigration Reform and Immigrant Responsibility Act (IIRIRA) നിയമഭേദഗതിയായിരുന്നെന്നും എന്നാൽ ഈ നിയമം ഇക്കാലമത്രയും ഗൗരവമായി നടപ്പിലാക്കിയിരുന്നില്ല. ട്രന്പ് പ്രസിഡന്‍റ് ആയശേഷം നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനു ശക്തമായ നീക്കങ്ങൾ തുടങ്ങി അത് ത്വരിതഗതിയിലാക്കുന്നതിന് 15000 എമിഗ്രേഷൻ ആന്‍റ് കസ്റ്റമ്സ് ഓഫീസർമാരെ പുതിയതായി നിയമിക്കുന്നതിനുള്ള ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറ്റോർണി ബാബു വർഗീസ് പറഞ്ഞു.

ലീഗൽ എമിഗ്രന്‍റ് അഥവാ ഗ്രീൻ കാർഡ് കൈവശമുള്ളവർ ഗൗരവമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കാലാവധിക്കുശേഷം മാതൃരാജ്യത്തേക്കു തിരികെ അയയ്ക്കാമെന്നും നിയമം പറയുന്നു, അതിനാൽ എതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ടാൽ വക്കീലിന്‍റെ സഹായം തേടുന്നത് ബുദ്ധിയായിരിക്കും എന്നും പറഞ്ഞു.

||

അടുത്തകാലത്ത് ഇന്ത്യൻ വംശജരോടുള്ള ഇവിടെത്തുകാരുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും ആക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും കരുതുന്നത് ബാലിശമാണെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ അങ്ങിങ്ങ് ഉണ്ടാകുന്നതിനെ പെരുപ്പിച്ച് ട്രന്പ് ഭരണകൂടത്തോട് സഹീഷ്ണതയില്ലാത്ത വാർത്തമാദ്ധ്യങ്ങൾ പടച്ചിറക്കുന്ന ജല്പനങ്ങളായി മാത്രം കണ്ടാൽ മതിയെന്നും, ഈ അവസരം മുതലാക്കി അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ എമിഗ്രൻസിന്‍റെ ഉയർച്ചയിൽ അസൂയയുള്ളവരാണെന്നും, അതിനാൽ ഇങ്ങനെയുള്ളവരെ പ്രകോപിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും, ഉദാഹരണമായി പൊതുസ്ഥലങ്ങളിലും, ജോലിസ്ഥലങ്ങളിലും ഇന്ത്യക്കാർ തമ്മിൽ സംസാരിക്കുന്പോൾ കഴിവതും ഇംഗ്ളീഷിൽ ആശയവിനിമയം നടത്തുന്നത് നന്നായരിക്കുമന്നും പറഞ്ഞു.

അമേരിക്കയിലെ പൗര·ാരുടെ ജോലി നഷ്ടപ്പെടുത്തുന്ന എച്ച്വണ്‍ ബി വിസ കാറ്റഗറിയിൽ സമൂല പരിവർത്തനത്തിനുള്ള ബിൽ തയ്യാറായിക്കൊണ്ടിരിക്കുയാണെന്നും അതു പാസായാൽ അമേരിക്കയിൽ ബിസനസ് നടത്തുന്ന ടെക്നോളജി കന്പനികൾക്ക് വൻ പ്രഹരമായിരിക്കും സംഭവിക്കുക. കുറഞ്ഞവേതനത്തിൽ വിദേശ രാജ്യങ്ങളിൽനിന്നു ജോലിക്കാരെ കൊണ്ടുവരുന്നവർക്ക് അമേരിക്കൻ ജോലിക്കാർക്ക് നൽകുന്ന ശന്പളം നൽകാൻ കന്പനികൾ ബാദ്ധ്യസ്ഥരാകുന്പോൾ അമേരിക്കയിൽ നിന്നുതന്നെ ജോലിക്കാരെ കണ്ടെത്താൻ തൊഴിലുടമകൾ നിർബന്ധിതരാകും. ഇന്ത്യപോലുള്ള രാജ്യങ്ങളെയായിരിക്കും ഇതു കൂടുതൽ ബാധിക്കുക.

ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിലും ചോദ്യോത്തരവേളയിലും നിരവധി ഇന്ത്യക്കാർ പങ്കെടുത്തു. എമിഗ്രേഷൻ അറ്റോർണി ബാബു വർഗീസ് നേതൃത്വം കൊടുത്ത സെമിനാറിന്‍റെ വിജയത്തിനായി പന്പ പ്രസിഡന്‍റ് അലക്സ് തോമസ,് ജോണ്‍പണിക്കർ, സുമോദ് നെല്ലിക്കാല, മോഡി ജേക്കബ്, ജോർജ്ജ് ഓലിക്കൽ, രാജൻ സാമുവൽ, ഫീലീപ്പോസ് ചെറിയാൻ എന്നിവരോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളും പ്രവർത്തിച്ചു.

എമിഗ്രേഷൻ സംബന്ധമായ നിങ്ങളുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെടുക: ബാബു വർഗീസ് (അറ്റോർണി അറ്റ് ലോ) 267 872 0377.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ