റിയാദ്: കഴിഞ്ഞ മാസം താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ച കോഴിക്കോട് മണ്ണുർ സ്വദേശി പെരിങ്ങോട്ട് വീട്ടിൽ സുബീഷിന്‍റെ (36) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
രണ്ടു വർഷം മുൻപ് റിയാദിലെത്തിയ സുബീഷ് എക്സിറ്റ് 15ൽ ഒരു അപ്ഹോൾസ്റ്ററി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. നിർധന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന സുബീഷ്. സനദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യവിഭാഗം ജോയിന്‍റ് കണ്‍വീനർ കിഷോർ ഇ. നിസാമിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും സുഹൃത്തുക്കളുമായ ഗഫൂർ, സന്തോഷ് കടലുണ്ടി, ഗംഗാധരൻ എന്നിവരുടെ സഹായത്തോടെയും തൊഴിലുടമയുടെ സഹകരണത്തോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച ഇത്തിഹാദ് എയർവേയ്സിൽ നാട്ടിലെത്തിച്ചു. ബന്ധുക്കളോടൊപ്പം കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സിപിഎം മണ്ണൂർ ഏരിയ സെക്രട്ടറി, കേളി സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത് എന്നിവർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
പിതാവ്: സുരേന്ദ്രൻ. മാതാവ്: അംബിക. ഭാര്യ: പ്രിൻസി. മകൻ: അവന്തിക്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
രണ്ടു വർഷം മുൻപ് റിയാദിലെത്തിയ സുബീഷ് എക്സിറ്റ് 15ൽ ഒരു അപ്ഹോൾസ്റ്ററി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. നിർധന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന സുബീഷ്. സനദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി ജീവകാരുണ്യവിഭാഗം ജോയിന്‍റ് കണ്‍വീനർ കിഷോർ ഇ. നിസാമിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും സുഹൃത്തുക്കളുമായ ഗഫൂർ, സന്തോഷ് കടലുണ്ടി, ഗംഗാധരൻ എന്നിവരുടെ സഹായത്തോടെയും തൊഴിലുടമയുടെ സഹകരണത്തോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച ഇത്തിഹാദ് എയർവേയ്സിൽ നാട്ടിലെത്തിച്ചു. ബന്ധുക്കളോടൊപ്പം കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, സിപിഎം മണ്ണൂർ ഏരിയ സെക്രട്ടറി, കേളി സെക്രട്ടറിയേറ്റ് അംഗം റഫീഖ് പാലത്ത് എന്നിവർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
പിതാവ്: സുരേന്ദ്രൻ. മാതാവ്: അംബിക. ഭാര്യ: പ്രിൻസി. മകൻ: അവന്തിക്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ