ജിദ്ദ: ഹൃദയാഘാതത്തെതുടർന്നു മരിച്ച സഹോദര പുത്രനെ കാണാനെത്തിയ പിതൃസഹോദരൻ കുഴഞ്ഞുവീണു മരിച്ചു. ഷറഫിയയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെരിന്തൽമണ്ണ ഉച്ചാരക്കടവ് സ്വദേശി സൽമാൻ (24) ഹൃദായാഘാതം മൂലം നിര്യാതനായി. മരണ വിവരം അറിഞ്ഞെത്തിയ പിതൃസഹോദരൻ ഉമർ (51) മൃതദേഹം കണ്ടശേഷം പ്രാർഥന ചടങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.
ഉച്ചാരക്കടവ് ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്‍റെ മകനാണ് സൽമാൻ. നിക്കാഹ് കഴിഞ്ഞു തിരിച്ചെത്തിയ സൽമാൻ വിവാഹ സൽക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയിൽ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.
സൽമാന്‍റെ പിതൃസഹോദരനായ ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമ്മർ ജിദ്ദ ഷറഫിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അലി, അബൂബക്കർ എന്നിവരും ജിദ്ദയിലുണ്ട്.
മൃതദേഹങ്ങൾ മഹ്ജർ കിംഗ് അബ്ദുൾ അസീസ് മോർച്ചറിയിൽ. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഉച്ചാരക്കടവ് ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്‍റെ മകനാണ് സൽമാൻ. നിക്കാഹ് കഴിഞ്ഞു തിരിച്ചെത്തിയ സൽമാൻ വിവാഹ സൽക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയിൽ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.
സൽമാന്‍റെ പിതൃസഹോദരനായ ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമ്മർ ജിദ്ദ ഷറഫിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അലി, അബൂബക്കർ എന്നിവരും ജിദ്ദയിലുണ്ട്.
മൃതദേഹങ്ങൾ മഹ്ജർ കിംഗ് അബ്ദുൾ അസീസ് മോർച്ചറിയിൽ. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ