വാഷിംഗ്ടൺ: യുഎസ് സൈനികരഹസ്യങ്ങളും നയതന്ത്രരേഖകളും വീക്കിലിക്സിനു ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ചെൽസി മാനിംഗിന്റെ ശിക്ഷാകാലാവധിയിൽ യുഎസ് പ്രസിഡന്റ് ഒബാമ ഇളവ് അനുവദിച്ചു.
മുപ്പത്തിയഞ്ച് വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന 29കാരിയായ ചെൽസിയെ മേയ്17നു വിട്ടയയ്ക്കും. ഇളവ് അനുവദിച്ചിരുന്നില്ലെങ്കിൽ 2045വരെ അവർ തടവിൽ കഴിയേണ്ടിവരുമായിരുന്നു. പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറുടെ എതിർപ്പ് അവഗണിച്ച് സ്ഥാനമൊഴിയുന്നതിനു മുമ്പ് ഒബാമ സ്വീകരിച്ച നടപടിയിൽ റിപ്പബ്ളിക്കൻ നേതാവ് പോൾ റയൻ ഉൾപ്പെടെ നിരവധി പേർ അതൃപ്തി രേഖപ്പെടുത്തി. മാനിംഗിന്റെ ശിക്ഷ ഇളവു ചെയ്തതോടൊപ്പം മറ്റ് ഏതാനും പേരുടെ കൂടി ശിക്ഷ ഒബാമ ഇളവു ചെയ്യുകയും ചിലർക്ക് മാപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
യുഎസ് സൈനികരഹസ്യങ്ങളും നയതന്ത്രരേഖകളും ഉൾപ്പെടുന്ന ഏഴു ലക്ഷത്തോളം ഇ മെയിലുകൾ വീക്കിലിക്സിനു ചോർത്തി നൽകിയതായി 2013ൽ ചെൽസി സമ്മതിച്ചിരുന്നു. മുൻ സൈനികൻ കൂടിയായിരുന്ന ബ്രാഡ്ലി മാനിംഗ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ചെൽസി മാനിംഗായി മാറുകയായിരുന്നു. ജയിൽ വാസത്തിനിടെ രണ്ടുതവണ ചെൽസി ജീവനൊടുക്കാൻ ശ്രമിച്ചു.
ഒബാമയുടെ നടപടി സ്വാഗതം ചെയ്ത് വീക്കിലിക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ രംഗത്തെത്തി. ചെൽസി മാനിംഗ് കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞ അസാൻജെ ചെൽസി ധീരവനിതയാണെന്നും അവർ അഭിനന്ദനം അർഹിക്കുന്നെന്നും കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും നിയമവാഴ്ചയുടെ അഭിവൃദ്ധിക്കും വീക്കിലിക്സിനെതിരായ പോരാട്ടം യുഎസ് ഗവൺമെന്റ് അവസാനിപ്പിക്കണമെന്നും അസാൻജെ അഭിപ്രായപ്പെട്ടു.
ചെൽസിയെ മോചിപ്പിച്ചാൽ അസാൻജെ അമേരിക്കയിൽ വിചാരണനേരിടുമെന്ന് ഇൗ മാസ്യം ആദ്യം വീക്കിലിക്സ് ട്വീറ്റ് ചെയ്തിരുന്നു. ചെൽസി കുറ്റവിമുക്തയാക്കപ്പെട്ടതിനോട് അസാൻജെയുടെ നിയമോപദേശക സംഘം പ്രതികരിച്ചിട്ടില്ല. അസാൻജെ 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുകയാണ്.
മുപ്പത്തിയഞ്ച് വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന 29കാരിയായ ചെൽസിയെ മേയ്17നു വിട്ടയയ്ക്കും. ഇളവ് അനുവദിച്ചിരുന്നില്ലെങ്കിൽ 2045വരെ അവർ തടവിൽ കഴിയേണ്ടിവരുമായിരുന്നു. പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറുടെ എതിർപ്പ് അവഗണിച്ച് സ്ഥാനമൊഴിയുന്നതിനു മുമ്പ് ഒബാമ സ്വീകരിച്ച നടപടിയിൽ റിപ്പബ്ളിക്കൻ നേതാവ് പോൾ റയൻ ഉൾപ്പെടെ നിരവധി പേർ അതൃപ്തി രേഖപ്പെടുത്തി. മാനിംഗിന്റെ ശിക്ഷ ഇളവു ചെയ്തതോടൊപ്പം മറ്റ് ഏതാനും പേരുടെ കൂടി ശിക്ഷ ഒബാമ ഇളവു ചെയ്യുകയും ചിലർക്ക് മാപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
യുഎസ് സൈനികരഹസ്യങ്ങളും നയതന്ത്രരേഖകളും ഉൾപ്പെടുന്ന ഏഴു ലക്ഷത്തോളം ഇ മെയിലുകൾ വീക്കിലിക്സിനു ചോർത്തി നൽകിയതായി 2013ൽ ചെൽസി സമ്മതിച്ചിരുന്നു. മുൻ സൈനികൻ കൂടിയായിരുന്ന ബ്രാഡ്ലി മാനിംഗ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ചെൽസി മാനിംഗായി മാറുകയായിരുന്നു. ജയിൽ വാസത്തിനിടെ രണ്ടുതവണ ചെൽസി ജീവനൊടുക്കാൻ ശ്രമിച്ചു.
ഒബാമയുടെ നടപടി സ്വാഗതം ചെയ്ത് വീക്കിലിക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ രംഗത്തെത്തി. ചെൽസി മാനിംഗ് കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞ അസാൻജെ ചെൽസി ധീരവനിതയാണെന്നും അവർ അഭിനന്ദനം അർഹിക്കുന്നെന്നും കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും നിയമവാഴ്ചയുടെ അഭിവൃദ്ധിക്കും വീക്കിലിക്സിനെതിരായ പോരാട്ടം യുഎസ് ഗവൺമെന്റ് അവസാനിപ്പിക്കണമെന്നും അസാൻജെ അഭിപ്രായപ്പെട്ടു.
ചെൽസിയെ മോചിപ്പിച്ചാൽ അസാൻജെ അമേരിക്കയിൽ വിചാരണനേരിടുമെന്ന് ഇൗ മാസ്യം ആദ്യം വീക്കിലിക്സ് ട്വീറ്റ് ചെയ്തിരുന്നു. ചെൽസി കുറ്റവിമുക്തയാക്കപ്പെട്ടതിനോട് അസാൻജെയുടെ നിയമോപദേശക സംഘം പ്രതികരിച്ചിട്ടില്ല. അസാൻജെ 2012 മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുകയാണ്.