+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ്ലാവിനെ വേട്ടയാടിയ കേസ്; ഒളിവിലായിരുന്ന പോലീസുകാർ കോടതിയിൽ കീഴടങ്ങി

വിതുര: പോലീസ് ജീപ്പിലെത്തി മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒളിവില്‍പ്പോയ പൊന്മുടി എസ്ഐ അയ്യൂബ്ഖാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, രാജീവ്, അഷ്റഫ് എന്നിവര
മ്ലാവിനെ വേട്ടയാടിയ കേസ്; ഒളിവിലായിരുന്ന പോലീസുകാർ കോടതിയിൽ കീഴടങ്ങി
വിതുര: പോലീസ് ജീപ്പിലെത്തി മ്ലാവിനെ വേട്ടയാടിയ കേസില്‍ ഒളിവില്‍പ്പോയ പൊന്മുടി എസ്ഐ അയ്യൂബ്ഖാന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, രാജീവ്, അഷ്റഫ് എന്നിവര്‍ നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങി. വനംവകുപ്പിന്‍റെ അന്വേഷണത്തോട് പോലീസ് സഹകരിക്കുന്നില്ലെന്ന് ആക്ഷേപം നേരിടുന്നതിനിടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.
സംഭവം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതികളെ കണ്ടെത്താനായില്ലെന്നു കാട്ടി വനംവകുപ്പ് ഉന്നത ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഒളിവില്‍പോയ പോലീസ് ഉദ്യോഗസ്ഥരെ റൂറല്‍ എസ്പി അശോക് കുമാര്‍ സസ്പെൻഡ് ചെയ്തിരുന്നു.

മൂന്നാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്തതിനാൽ ലുക്കൗട്ട് നോട്ടീസും ഇറക്കി. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംഭവത്തിലെ പ്രധാന തൊണ്ടി മുതലായ പൊന്‍മുടി സ്റ്റേഷനിലെ പോലീസ് ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഈ ജീപ്പിലിരുന്നാണ് എസ്ഐയും കൂട്ടരും മ്ലാവിനെ വെടിവച്ചത്. വെടിയേറ്റ മ്ലാവിനെ പിന്തുടര്‍ന്ന് പിടിച്ച് പോലീസ് ജീപ്പില്‍കയറ്റി ആനപ്പാറ ചെക്ക് പോസ്റ്റ് കടത്തി ഇവര്‍ കൊണ്ടു പോവുകയായിരുന്നു.

ആദ്യം കേസ് അന്വേഷിച്ച കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ ജലീല്‍ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. കുളത്തൂപ്പുഴ ഡാലി സ്വദേശി സജീര്‍, സഹോദരന്‍ സമീര്‍, വിതുര പരപ്പാറ നിഷാദ് മന്‍സിലില്‍ നിഷാദ് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. വേട്ടയാടിപ്പിടിച്ച മ്ലാവിനെ ആനപ്പെട്ടിയിലെ വീട്ടിലെത്തിച്ച് ഇവർ പങ്കിട്ടു. ശേഷിച്ച മാംസം വാമനപുരം ആറ്റില്‍ തള്ളി. മ്ലാവിറച്ചിയുമായി കടയ്ക്കലിനു സമീപത്തെ വീടുകളിലെത്തി വേവിച്ച് കഴിക്കുന്നതിനിടെയാണ് മൂന്നു പേര്‍ അറസ്റ്റിലായത്.

കേസിലെ പ്രധാന പ്രതിയും കള്ളത്തോക്കിന്‍റെ ഉടമയുമായ കൊല്ലായില്‍ തപാൽ ഓഫീസിലെ ജീവനക്കാരനുമായ മനുവി(46)നെ പത്താം ദിവസം അറസ്റ്റു ചെയ്തു. മനുവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും തോക്കും കണ്ടെത്തിയിരുന്നു. തോക്ക് കൂടുതല്‍ പരിശോധനകള്‍ക്കയച്ചിട്ടുണ്ട്.