+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീനച്ചിൽ താലൂക്കിൽ കനത്ത മഴ, പാലാ ടൗണിൽ വെള്ളക്കെട്ട്

പാലാ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ മധ്യകേരളമൊട്ടാകെ പെയ്ത മഴ മീനച്ചിൽ താലൂക്കിനേയും ബാധിച്ചു. താലൂക്കിന്‍റെ വിവിധ മേഖലകളിൽ
മീനച്ചിൽ താലൂക്കിൽ കനത്ത മഴ,  പാലാ ടൗണിൽ  വെള്ളക്കെട്ട്
പാലാ: തമിഴ്നാട്ടിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ മധ്യകേരളമൊട്ടാകെ പെയ്ത മഴ മീനച്ചിൽ താലൂക്കിനേയും ബാധിച്ചു. താലൂക്കിന്‍റെ വിവിധ മേഖലകളിൽ ഇന്നലെ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെട്ടത് .

റോഡിൽ മരം വീണതിനെത്തുടർന്നും വെള്ളം കയറിയതിനെത്തുടർന്നും പല സ്ഥലങ്ങളിലും ഗതാഗതം ഏറെനേരം തടസപ്പെട്ടു. മരം വീണതിനെത്തുടർന്ന് അന്തീനാട്, മരങ്ങാട്ടുപിള്ളി, അരീക്കര, കുറിച്ചിത്താനം, മറ്റത്തിപ്പാറ എന്നിവിടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തടസം നീക്കിയത്. കൂടപ്പുലത്ത് കൈയാല റോഡിലേക്ക് ഇടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കൂത്താട്ടുകുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് ഗതാഗതം സുഗമമാക്കിയത്.

പാലാ, രാമപുരം, ഈരാറ്റുപേട്ട, കുറവിലങ്ങാട്, കിടങ്ങൂർ, പൈക, മേലുകാവ്, പിഴക് ഭാഗങ്ങളിലൊക്കെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ റോഡുകൾ തോടുകളായി. പാലാ - ചക്കാന്പുഴ റോഡിൽ വെള്ളപ്പുര, നെച്ചിപ്പുഴൂർ വായനശാല ഭാഗം, ചക്കാന്പുഴ ആശുപത്രി കവല, ചക്കാന്പുഴ എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഏതാനും മണിക്കൂർ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പ്രദേശത്തെ ആറോളം വീടുകളിലും വെള്ളം കയറി. കൊല്ലപ്പള്ളി - അന്ത്യാളം റോഡ്, പയപ്പാർ - അന്ത്യാളം റോഡ്, കടനാട് റോഡ് എന്നിവിടങ്ങളിലും ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. അന്ത്യാളം - ചക്കാന്പുഴ - നിരപ്പ് റോഡിൽ വീടിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കരൂർ പള്ളിക്കു സമീപം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

കൊല്ലപ്പള്ളി ടൗണിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറു വാഹനങ്ങളുടെ ഗതാഗതം ഏറെനേരം തടസപ്പെട്ടിരുന്നു. ചില കടകളിലും വെള്ളം കയറി. പാലാ - കോഴാ റൂട്ടിൽ ഇല്ലിക്കൽ, വള്ളിച്ചിറ എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു.

നിറുത്താതെ പെയ്ത മഴ പാലാ നഗരത്തെ വെള്ളക്കെട്ടിലാക്കി. ടൗണിലെ പ്രധാന റോഡകളിൽ പല ഭാഗത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ വലച്ചു. രാവിലെ തുടങ്ങിയ ചെറിയ ചാറ്റൽ മഴ ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മഴ രാത്രിയിലും തുടരുകയാണ്.
പാലാ സെന്‍റ് തോമസ്കോളജ്, കൊട്ടാരമറ്റം, സെന്‍റ് തോമസ് സ്കൂളിനു മുൻവശം, കുരിശുപള്ളി ജംഗഷൻ, സ്റ്റേഡിയം ജംഗ്ഷൻ, കെഎസ്ആർടിസി ഭാഗം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സ്കൂൾ, കോളജ് വിദ്യാർഥികളും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും കനത്ത മഴയെത്തുടർന്ന് ബുദ്ധിമുട്ടിലായി. മഴയ്ക്കൊപ്പമെത്തിയ കാറ്റും യാത്രക്കാരെ വലച്ചു.

പാലാ ടൗണ്‍ സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്‍റെ മേൽക്കൂര തകർന്നത് വിദ്യാർഥികളേയും മറ്റ് യാത്രക്കാരേയും കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. മഴയിൽ നിന്നു രക്ഷപ്പെടാൻ കുട ചൂടി നിന്ന പല വിദ്യാർഥികളുടെയും കുടയ്ക്ക് കാറ്റത്ത് തകരാർ സംഭവിച്ചു. മഴയത്തുടർന്ന് ചെറുതോടുകളും കൈവഴികളും നിറഞ്ഞ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.