കുറവിലങ്ങാട്: രാവിലെ മുതൽ ആരംഭിച്ച ചാറ്റൽ മഴ വൈകുന്നേരത്തോടെ രൗദ്രഭാവത്തിൽ പെയ്തിറങ്ങുന്പോൾ നാടും നഗരവും പരിഭ്രമിച്ചു. കനത്ത മഴയും കാറ്റും നാട്ടിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഒന്നാം നന്പർ സംസ്ഥാന ഹൈവേയായ എംസി റോഡിലടക്കം ഗതാഗതം പ്രതിസന്ധിയിലാക്കിയാണ് മഴ തുടർന്നത്. റോഡിലെ വെള്ളക്കെട്ടും വൈദ്യുതി മുടക്കവും ജനജീവിതത്തെ സാരമായി ബാധിച്ചു.
എംസി റോഡിൽ പള്ളിക്കവലയിൽ പതിവ് തെറ്റിക്കാതെ വെള്ളം ഇന്നലെയും വില്ലനായി. ഓടകൾ നിറഞ്ഞും അടഞ്ഞുമാണ് വെള്ളം റോഡിലെത്തിയത്. ചെറുവാഹനങ്ങൾ നന്നേബുദ്ധിമുട്ടിയാണ് പള്ളിക്കവല പിന്നിട്ടത്.
സെൻട്രൽ ജംഗ്ഷന് സമീപമുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങളുമായി കയറാൻ പലരും ഭയപ്പെടുകയായിരുന്നു. സ്റ്റാൻഡ് തോടുകണക്കെ ഒഴുകുകയായിരുന്നു. രവിലെ ഇവിടെ വാഹനം പാർക്ക് ചെയ്ത് ജോലി സ്ഥലങ്ങളിൽ പോയവർ തിരികെയെത്തിയപ്പോൾ കണ്ടത് വെള്ളത്തിൽ പാതി മുങ്ങിയ നിലയിലുള്ള വാഹനങ്ങളായിരുന്നു. പല വാഹനങ്ങളും ഉന്തിയും തള്ളിയും കരകയറ്റേണ്ട ഗതികേടിലായിരുന്നു.
ഈ മേഖലയിൽ കനത്തമഴ വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കുളവേലിൽ രാജേഷ് കുര്യന്റെ വീടിന് മുകളിൽ മരം വീണ് വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ നേരിട്ടു. ഗ്രാമീണ മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി. മരംവീണ് നാട്ടിൻപുറങ്ങളിൽ ഗതാഗത തടസവുമുണ്ടായിട്ടുണ്ട്.
എംസി റോഡിൽ പള്ളിക്കവലയിൽ പതിവ് തെറ്റിക്കാതെ വെള്ളം ഇന്നലെയും വില്ലനായി. ഓടകൾ നിറഞ്ഞും അടഞ്ഞുമാണ് വെള്ളം റോഡിലെത്തിയത്. ചെറുവാഹനങ്ങൾ നന്നേബുദ്ധിമുട്ടിയാണ് പള്ളിക്കവല പിന്നിട്ടത്.
സെൻട്രൽ ജംഗ്ഷന് സമീപമുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വാഹനങ്ങളുമായി കയറാൻ പലരും ഭയപ്പെടുകയായിരുന്നു. സ്റ്റാൻഡ് തോടുകണക്കെ ഒഴുകുകയായിരുന്നു. രവിലെ ഇവിടെ വാഹനം പാർക്ക് ചെയ്ത് ജോലി സ്ഥലങ്ങളിൽ പോയവർ തിരികെയെത്തിയപ്പോൾ കണ്ടത് വെള്ളത്തിൽ പാതി മുങ്ങിയ നിലയിലുള്ള വാഹനങ്ങളായിരുന്നു. പല വാഹനങ്ങളും ഉന്തിയും തള്ളിയും കരകയറ്റേണ്ട ഗതികേടിലായിരുന്നു.
ഈ മേഖലയിൽ കനത്തമഴ വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കുളവേലിൽ രാജേഷ് കുര്യന്റെ വീടിന് മുകളിൽ മരം വീണ് വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ നേരിട്ടു. ഗ്രാമീണ മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി. മരംവീണ് നാട്ടിൻപുറങ്ങളിൽ ഗതാഗത തടസവുമുണ്ടായിട്ടുണ്ട്.