![ചെത്തോങ്കര - അത്തിക്കയം, കൂത്താട്ടുകുളം റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
റാന്നി: മേജർ നിർമാണ ജോലികൾക്കു ശിപാർശ ചെയ്തിട്ടുള്ള ചെത്തോങ്കര - അത്തിക്കയം, അത്തിക്കയം - ചെന്പനോലി - കൂത്താട്ടുകുളം റോഡുകളിൽ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവർഷവും റോഡുകളിൽ ഇക്കുറി ഇതേവരെയും ഒരു ജോലിയും നടത്തിയിരുന്നില്ല.എന്നാൽ ഈ റോഡുമായി ബന്ധപ്പെടുന്ന മുക്കട - ഇടമണ്‍ - അത്തിക്കയം റോഡിൽ അറ്റകുറ്റപ്പണികൾ ഏറെക്കുറെ പൂർത്തിയായി. പൂവത്തൂംമൂട് പാലം - പെരുനാട് മാർക്കറ്റ് - അത്തിക്കയം റോഡിലെ നിർമാണ ജോലികളിം മണ്ഡലകാലവുമായി ബന്ധപ്പെട്ട് നടന്നിരുന്നു.
തകർന്നു കിടക്കുന്ന അത്തിക്കയം - ചെന്പനോലി - കൂത്താട്ടുകുളം റോഡിൽ മാസങ്ങൾക്കു മുന്‍പ് അറ്റകുറ്റപ്പണികൾ നടന്നതിന്റെ ബാക്കിഭാഗത്ത് എട്ടുലക്ഷം രൂപ ചെലവിൽ കുഴിയടയ്ക്കൽ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. ഈ റോഡ് 7.5 കോടി രൂപ ചെലവിൽ അത്തിക്കയം മുതൽ കൂത്താട്ടുകുളം വരെ റബറൈസ്ഡ് ടാറിംഗ് പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിർമാണ ജോലികൾക്കുള്ള കരാർ നടപടികളായെങ്കിലും സാങ്കേതികാനുമതി ആയിട്ടില്ല. നടപടികൾ പൂർത്തിയായാൽ രണ്ടുമാസനത്തിനകം നിർമാ ണജോലികൾ ആരംഭിക്കാനാകും. റോഡിൽ മേജർ ജോലികൾ നടക്കാനിരിക്കുന്നതിനാൽ തീർഥാടനകാലത്ത് ചെറിയതോതിൽ കുഴിയടയ്ക്കൽ മാത്രം നടത്താനാണ് തീരുമാനം.
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാവർഷവും റോഡുകളിൽ ഇക്കുറി ഇതേവരെയും ഒരു ജോലിയും നടത്തിയിരുന്നില്ല.എന്നാൽ ഈ റോഡുമായി ബന്ധപ്പെടുന്ന മുക്കട - ഇടമണ്‍ - അത്തിക്കയം റോഡിൽ അറ്റകുറ്റപ്പണികൾ ഏറെക്കുറെ പൂർത്തിയായി. പൂവത്തൂംമൂട് പാലം - പെരുനാട് മാർക്കറ്റ് - അത്തിക്കയം റോഡിലെ നിർമാണ ജോലികളിം മണ്ഡലകാലവുമായി ബന്ധപ്പെട്ട് നടന്നിരുന്നു.
തകർന്നു കിടക്കുന്ന അത്തിക്കയം - ചെന്പനോലി - കൂത്താട്ടുകുളം റോഡിൽ മാസങ്ങൾക്കു മുന്‍പ് അറ്റകുറ്റപ്പണികൾ നടന്നതിന്റെ ബാക്കിഭാഗത്ത് എട്ടുലക്ഷം രൂപ ചെലവിൽ കുഴിയടയ്ക്കൽ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. ഈ റോഡ് 7.5 കോടി രൂപ ചെലവിൽ അത്തിക്കയം മുതൽ കൂത്താട്ടുകുളം വരെ റബറൈസ്ഡ് ടാറിംഗ് പൂർത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിർമാണ ജോലികൾക്കുള്ള കരാർ നടപടികളായെങ്കിലും സാങ്കേതികാനുമതി ആയിട്ടില്ല. നടപടികൾ പൂർത്തിയായാൽ രണ്ടുമാസനത്തിനകം നിർമാ ണജോലികൾ ആരംഭിക്കാനാകും. റോഡിൽ മേജർ ജോലികൾ നടക്കാനിരിക്കുന്നതിനാൽ തീർഥാടനകാലത്ത് ചെറിയതോതിൽ കുഴിയടയ്ക്കൽ മാത്രം നടത്താനാണ് തീരുമാനം.