+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈക്കോടതി വിധി സ്വജനപക്ഷപാതത്തിന് എതിരേയുള്ള തിരിച്ചടിയെന്ന് പാച്ചേനി

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എംഎഡ് ഡിപ്പാർട്ട്മെന്‍റിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങളും നിയമങ്
ഹൈക്കോടതി വിധി സ്വജനപക്ഷപാതത്തിന് എതിരേയുള്ള തിരിച്ചടിയെന്ന് പാച്ചേനി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എംഎഡ് ഡിപ്പാർട്ട്മെന്‍റിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം. സഹലയ്ക്ക് നിയമനം നല്കിയത് ഹൈക്കോടതി റദ്ദാക്കിയത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഏറ്റ തിരിച്ചടിയാണെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽനിന്ന് ഒന്നാം റാങ്കു നേടിയ ഡോ. എം.പി. ബിന്ദുവിന് നിയമനം നല്കാതെ രണ്ടാം റാങ്ക് നേടിയ ഉദ്യോഗാർഥിക്ക് നിയമനം നല്കിയ നടപടി മാനദണ്ഡപ്രകാരമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
നിയമനത്തിന് അപേക്ഷ സ്വീകരിക്കുമ്പോൾ സംവരണ തസ്തികയിലാണെന്ന് പറയാതെ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നല്കാനുള്ള അവസരം പോലും നിഷേധിച്ച് വഞ്ചിക്കുന്ന സമീപനമാണ് ആ സമയത്ത് യൂണിവേഴ്സിറ്റി നടത്തിയിട്ടുള്ളത്. നിയമങ്ങൾ ലംഘിച്ച് നിയമനം നല്കിയത് ഭരണകക്ഷി എംഎൽഎയുടെ ഭാര്യയ്ക്കാണ് എന്നുള്ളതും വലിയ ഗൗരവതരമായ കാര്യമാണ്.
നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തി ഭരണകൂട സ്വാധീനത്താൽ യൂണിവേഴ്സിറ്റി നടത്തിയ നഗ്നമായ അഴിമതി പുറത്തായ സ്ഥിതിക്ക് ഇതിന് കൂട്ട് നിന്നവർക്കെതിരേ ചാൻസലർ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും, എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ സ്വാധീനം ചെലുത്തിയ വിഷയത്തിൽ സിപിഎമ്മിന്‍റെ അഭിപ്രായമറിയാനും ,അഴിമതി നടത്തിയ എംഎൽഎയ്ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും പൊതുസമൂഹത്തോട് തുറന്ന് പറയാൻ ആത്മാഭിമാനമുണ്ടെങ്കിൽ സിപിഎം ജില്ലാ നേതൃത്വം തയാറാകണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.