![മത്സരം രാത്രിയിലേക്ക് നീണ്ടു: കരാട്ടെ മത്സരങ്ങൾ ഇന്നും തുടരും](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കണ്ണൂർ: ഈവർഷം മുതൽ സ്കൂൾ ഗെയിംസ് ഇനത്തിൽ ഉൾപ്പെടുത്തിയ കരാട്ടെ മത്സരങ്ങൾ നിശ്ചിത സമയത്തിൽ തീരാഞ്ഞതോടെ രാത്രിയിലേക്കും നീണ്ടു. എന്നാൽ വേദിയിൽ വൈദ്യുതി സംവിധാനം ഒരുക്കാഞ്ഞതിനാൽ മത്സരങ്ങൾ പൂർത്തിയാക്കാനായില്ല. ഇതേത്തുടർന്നു ബാക്കി മത്സരങ്ങൾ ഇന്നു നടത്തും.
മത്സര വേദിയായ ജൂബിലി ഹാളിലാണ് വെളിച്ചമൊരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയത്. മത്സരം രാത്രിയിലേക്കു നീളുമെന്നതിനെ കുറിച്ച് ആലോചിക്കാതിരുന്നതാണ് വീഴ്ചയക്കു കാരണം. ഒഫീഷ്യൽസ് ഇക്കാര്യത്തെ കുറിച്ചു സംഘാടകരെ അറിയിച്ചെങ്കിലും വെളിച്ചക്രമീകരണത്തിനുള്ള സംവിധാനം ഒരുക്കിയില്ല. ഇതേത്തുടർന്ന് ഏതാനും മത്സരങ്ങൾ രാത്രിയിലാണ് നടന്നത്. വെളിച്ചമില്ലാതെ കരാട്ടെപോലുള്ള മത്സരങ്ങൾ നടത്തുന്നത് അപകടത്തിനിടയാക്കുമെന്ന് താരങ്ങളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരം ഇന്നു രാവിലെത്തേക്കു മാറ്റി. ഇന്നു രാവിലെ ഒന്പതിന് മത്സരങ്ങൾ ആരംഭിക്കും.
അതിനിടെ ചാന്പ്യൻഷിപ്പിൽ നിന്ന് ഒരുവിഭാഗം വിദ്യാർഥികളെ തഴഞ്ഞതായും പരാതിയുണ്ട്. ജില്ലാ സ്കൂൾ കരാട്ടെ ചാന്പ്യൻഷിപ്പിൽ നിന്നും മാടായി ഉപജില്ലയിൽ നിന്നുള്ള മത്സരാർഥികളെയാണ് ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ചാന്പ്യൻഷിപ്പ് നടന്ന കണ്ണൂർ ജൂബിലി ഹാളിൽ രക്ഷിതാക്കളും സംഘാടകരും വാക്കേറ്റമുണ്ടായി.
മത്സരപട്ടികയിൽ കുട്ടികളുടെ പേരില്ലാത്തതിനെ തുടർന്നാണ് ഉപജില്ലയിൽ നിന്നുള്ള ആറുകുട്ടികൾക്ക് അവസരം നിഷേധിച്ചത്. മത്സരത്തിൽ പങ്കെടുക്കേണ്ട കുട്ടികളുടെ പേര് സ്കൂളിൽ നിന്നാണ് ഓൺലൈനായി അതാത് ഉപജില്ലാ ഓഫീസിലേക്ക് അയയ്ക്കേണ്ടിയിരുന്നത്. ഉപജില്ലയിൽ നിന്നും ഓൺലൈൻ മുഖേന ജില്ലാതലത്തിലേക്കും മത്സരിക്കേണ്ട കുട്ടികളുടെ പേര് ജില്ലാതലത്തിലേക്ക് മത്സരിക്കേണ്ട കുട്ടികളുടെ പേര് നൽകുകയായിരുന്നു. ഉപജില്ലയിൽ പേരു നൽകിയ കുട്ടികൾ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ഇന്നലെ രാവിലെ ഒൻപതോടെ ചാന്പ്യൻഷിപ്പിന് എത്തിയപ്പോഴാണ് കുട്ടികളുടെ പേര് പട്ടികയിൽ ഇല്ലെന്ന് അറിഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന ആറംഗ സംഘമാണ് മാടായി ഉപജില്ലയിൽ നിന്നും മത്സരത്തിനായി എത്തിയത്. 48 കിലോ, 56 കിലോ, 60 കിലോ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
250 ഓളം കുട്ടികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു തലത്തിലുള്ള കുട്ടികളാണ് ഇവർ. പട്ടികയിൽ പേരില്ലാത്തതിനാൽ കുട്ടികൾക്ക് പങ്കെടുക്കാനാവില്ലെന്ന് ജില്ലാ കരാട്ടെ അസോസിയേഷൻ അറിയിച്ചു. ഇതേതുടർന്ന് സ്കൂൾ അധികൃതരും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തഴയപ്പെട്ട കുട്ടികൾ മത്സരിക്കാതെ മടങ്ങി.
മത്സര വേദിയായ ജൂബിലി ഹാളിലാണ് വെളിച്ചമൊരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ച പറ്റിയത്. മത്സരം രാത്രിയിലേക്കു നീളുമെന്നതിനെ കുറിച്ച് ആലോചിക്കാതിരുന്നതാണ് വീഴ്ചയക്കു കാരണം. ഒഫീഷ്യൽസ് ഇക്കാര്യത്തെ കുറിച്ചു സംഘാടകരെ അറിയിച്ചെങ്കിലും വെളിച്ചക്രമീകരണത്തിനുള്ള സംവിധാനം ഒരുക്കിയില്ല. ഇതേത്തുടർന്ന് ഏതാനും മത്സരങ്ങൾ രാത്രിയിലാണ് നടന്നത്. വെളിച്ചമില്ലാതെ കരാട്ടെപോലുള്ള മത്സരങ്ങൾ നടത്തുന്നത് അപകടത്തിനിടയാക്കുമെന്ന് താരങ്ങളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരം ഇന്നു രാവിലെത്തേക്കു മാറ്റി. ഇന്നു രാവിലെ ഒന്പതിന് മത്സരങ്ങൾ ആരംഭിക്കും.
അതിനിടെ ചാന്പ്യൻഷിപ്പിൽ നിന്ന് ഒരുവിഭാഗം വിദ്യാർഥികളെ തഴഞ്ഞതായും പരാതിയുണ്ട്. ജില്ലാ സ്കൂൾ കരാട്ടെ ചാന്പ്യൻഷിപ്പിൽ നിന്നും മാടായി ഉപജില്ലയിൽ നിന്നുള്ള മത്സരാർഥികളെയാണ് ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ചാന്പ്യൻഷിപ്പ് നടന്ന കണ്ണൂർ ജൂബിലി ഹാളിൽ രക്ഷിതാക്കളും സംഘാടകരും വാക്കേറ്റമുണ്ടായി.
മത്സരപട്ടികയിൽ കുട്ടികളുടെ പേരില്ലാത്തതിനെ തുടർന്നാണ് ഉപജില്ലയിൽ നിന്നുള്ള ആറുകുട്ടികൾക്ക് അവസരം നിഷേധിച്ചത്. മത്സരത്തിൽ പങ്കെടുക്കേണ്ട കുട്ടികളുടെ പേര് സ്കൂളിൽ നിന്നാണ് ഓൺലൈനായി അതാത് ഉപജില്ലാ ഓഫീസിലേക്ക് അയയ്ക്കേണ്ടിയിരുന്നത്. ഉപജില്ലയിൽ നിന്നും ഓൺലൈൻ മുഖേന ജില്ലാതലത്തിലേക്കും മത്സരിക്കേണ്ട കുട്ടികളുടെ പേര് ജില്ലാതലത്തിലേക്ക് മത്സരിക്കേണ്ട കുട്ടികളുടെ പേര് നൽകുകയായിരുന്നു. ഉപജില്ലയിൽ പേരു നൽകിയ കുട്ടികൾ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ഇന്നലെ രാവിലെ ഒൻപതോടെ ചാന്പ്യൻഷിപ്പിന് എത്തിയപ്പോഴാണ് കുട്ടികളുടെ പേര് പട്ടികയിൽ ഇല്ലെന്ന് അറിഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന ആറംഗ സംഘമാണ് മാടായി ഉപജില്ലയിൽ നിന്നും മത്സരത്തിനായി എത്തിയത്. 48 കിലോ, 56 കിലോ, 60 കിലോ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
250 ഓളം കുട്ടികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു തലത്തിലുള്ള കുട്ടികളാണ് ഇവർ. പട്ടികയിൽ പേരില്ലാത്തതിനാൽ കുട്ടികൾക്ക് പങ്കെടുക്കാനാവില്ലെന്ന് ജില്ലാ കരാട്ടെ അസോസിയേഷൻ അറിയിച്ചു. ഇതേതുടർന്ന് സ്കൂൾ അധികൃതരും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തഴയപ്പെട്ട കുട്ടികൾ മത്സരിക്കാതെ മടങ്ങി.