കാസർഗോഡ്: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകുകയായിരുന്ന ഓയിൽ ഫീൽഡ് മെക്കാനിക്ക് ട്രെയിനിൽ നിന്നു വീണുമരിച്ചു.
തിരുവനന്തപുരം കല്ലന്പലം പന്തടിവിള സവിതാനിലയത്തിലെ സവിത്(36) ആണ് മരിച്ചത്. അഹമ്മദാബാദിലേക്കുള്ള ഗാന്ധിധാം എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകളിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാവിലെ ബന്ധുക്കളെത്തി മരിച്ചത് സവിത് ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സത്യശീലൻ-വസന്ത ദന്പതികളുടെ മകനാണ്. ഭാര്യ: രഞ്ജിനി. മകൻ: ശ്രീഹർഷ്. സഹോദരി: സവിത.
തിരുവനന്തപുരം കല്ലന്പലം പന്തടിവിള സവിതാനിലയത്തിലെ സവിത്(36) ആണ് മരിച്ചത്. അഹമ്മദാബാദിലേക്കുള്ള ഗാന്ധിധാം എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന തിരിച്ചറിയിൽ രേഖകളിൽ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഇന്നലെ രാവിലെ ബന്ധുക്കളെത്തി മരിച്ചത് സവിത് ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സത്യശീലൻ-വസന്ത ദന്പതികളുടെ മകനാണ്. ഭാര്യ: രഞ്ജിനി. മകൻ: ശ്രീഹർഷ്. സഹോദരി: സവിത.