![മണിമാർക്കറ്റിംഗ് കന്പനികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിയമസഭാ സമിതി](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
കോഴിക്കോട്: ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന മണിമാർക്കറ്റിംഗ് കന്പനികൾക്കതിരേ ജാഗ്രത പാലിക്കണമെന്ന് നിയമസഭാസമിതി ചെയർപേഴ്സണ് ഐഷാപോറ്റി എംഎൽഎ ആവശ്യപ്പെട്ടു.
സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗിൽ കേസുകൾ പരിഗണിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ഒന്പത് കേസുകൾ പരിഗണിച്ചു. മണി മാർക്കറ്റിംഗ് കന്പനിയുടെ പേരിൽ തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനും കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന തങ്കം, സിനില എന്നിവരുടെ പരാതിയിൽ ശക്തമായ അന്വേഷണം നടത്താനും പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
358 കോടി രൂപയുടെ തട്ടിപ്പാണ് വിവിധ ഇടങ്ങളിൽ നിന്നായി മണി മാർക്കറ്റിംഗ് കന്പനി തട്ടിയിരിക്കുന്നത്. പരാതിക്കാരിയുടെ പെൻഷൻ, റേഷൻ കാർഡ് എന്നിവ സംബന്ധിച്ച പ്രശ്നം കാലതാമസമില്ലാതെ തീർപ്പാക്കാനും സമിതി നിർദ്ദേശിച്ചു. സമിതിക്കു മുന്നിൽ പരിഗണിച്ച ഒൻപതു കേസുകളിൽ രണ്ടെണ്ണം തീർപ്പാക്കി.
പഞ്ചായത്തിൽ നിന്നും വീട് ലഭിക്കുന്നതിന് ലീല എന്നിവരുടെ പരാതിയും വീട് പണിയാൻ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് റീത്ത എന്നിവർ നൽകിയ പരാധിയുമാണ് തീർപ്പാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഹെമറ്റോളജിസ്റ്റിന്റെയും പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയിൽ സൗകര്യം നടപ്പിലാക്കാൻ അഞ്ച് കോടി രൂപ ആവശ്യമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രൻ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശ നൽകാൻ സമിതി തീരുമാനിച്ചു.
ഭിക്ഷാടനം , അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാസർകോട്ടെ എൻഡോസൾഫാൻ തുടങ്ങി വിവിധ വിഷയങ്ങളിൽ സമിതി ഇതിനോടകം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഗവ. ചിൽഡ്രൻസ് ഹോം, അഗതി മന്ദിരം, മഹിളാ മന്ദിരം എന്നിവിടങ്ങളിൽ സമിതി സന്ദർശനം നടത്തി. അന്തേവാസികളുടെ ആവശ്യങ്ങളും സമിതി ചോദിച്ചറിഞ്ഞു.
സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിയമസഭാ സമിതി സിറ്റിംഗിൽ കേസുകൾ പരിഗണിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ ഒന്പത് കേസുകൾ പരിഗണിച്ചു. മണി മാർക്കറ്റിംഗ് കന്പനിയുടെ പേരിൽ തട്ടിയെടുത്ത പണം തിരികെ ലഭിക്കുന്നതിനും കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന തങ്കം, സിനില എന്നിവരുടെ പരാതിയിൽ ശക്തമായ അന്വേഷണം നടത്താനും പ്രതികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
358 കോടി രൂപയുടെ തട്ടിപ്പാണ് വിവിധ ഇടങ്ങളിൽ നിന്നായി മണി മാർക്കറ്റിംഗ് കന്പനി തട്ടിയിരിക്കുന്നത്. പരാതിക്കാരിയുടെ പെൻഷൻ, റേഷൻ കാർഡ് എന്നിവ സംബന്ധിച്ച പ്രശ്നം കാലതാമസമില്ലാതെ തീർപ്പാക്കാനും സമിതി നിർദ്ദേശിച്ചു. സമിതിക്കു മുന്നിൽ പരിഗണിച്ച ഒൻപതു കേസുകളിൽ രണ്ടെണ്ണം തീർപ്പാക്കി.
പഞ്ചായത്തിൽ നിന്നും വീട് ലഭിക്കുന്നതിന് ലീല എന്നിവരുടെ പരാതിയും വീട് പണിയാൻ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് റീത്ത എന്നിവർ നൽകിയ പരാധിയുമാണ് തീർപ്പാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഹെമറ്റോളജിസ്റ്റിന്റെയും പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയിൽ സൗകര്യം നടപ്പിലാക്കാൻ അഞ്ച് കോടി രൂപ ആവശ്യമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രൻ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശ നൽകാൻ സമിതി തീരുമാനിച്ചു.
ഭിക്ഷാടനം , അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കാസർകോട്ടെ എൻഡോസൾഫാൻ തുടങ്ങി വിവിധ വിഷയങ്ങളിൽ സമിതി ഇതിനോടകം റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഗവ. ചിൽഡ്രൻസ് ഹോം, അഗതി മന്ദിരം, മഹിളാ മന്ദിരം എന്നിവിടങ്ങളിൽ സമിതി സന്ദർശനം നടത്തി. അന്തേവാസികളുടെ ആവശ്യങ്ങളും സമിതി ചോദിച്ചറിഞ്ഞു.