![പഞ്ചായത്തു വക സ്ഥലത്തുനിന്നു മരം മുറിച്ചുകടത്താനുള്ള ശ്രമം തടഞ്ഞു](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
നെടുംകുന്നം: പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നു വിലപിടിപ്പുള്ള മരങ്ങൾ വെട്ടിമാറ്റാനുള്ള ശ്രമം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് തടഞ്ഞു.
നെടുംകുന്നം പഞ്ചായത്ത് രണ്ടാം വാർഡിൽ കൊഴുങ്ങാലൂർ ചിറയ്ക്ക് സമീപത്തു നിൽക്കുന്ന നാലു മഹാഗണി മരങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ സ്വകാര്യവ്യക്തി മുറിച്ചു കടത്തുവാൻ ശ്രമം നടത്തിയത്.
മരങ്ങൾ വെട്ടിയതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യയും വാർഡംഗം ജോ ജോസഫും നാട്ടുകാരും എത്തിയതോടെ മരം മുറിച്ച ആളുകൾ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. മരങ്ങളുടെ പകുതിയിലേറെ ഭാഗം ഇവിടെനിന്നു നേരത്തെ കൊണ്ടു പോയിട്ടുമുണ്ട്. മരങ്ങൾ നിന്നിരുന്ന പതിനേഴര സെന്റ് സ്ഥലം വർഷങ്ങൾക്ക് മുൻപ് സ്വകാര്യവ്യക്തി കൈയേറുകയും മതിലും ഗേറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് വർഷങ്ങളോളം പഞ്ചായത്തുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ വസ്തുവിന്റെ ഉമസ്ഥാവകാശം പഞ്ചായത്തിനാണന്ന് കോടതി വിധിയും ഉണ്ടായി. ഇതു പ്രകാരം ആറു മാസം മുൻപ് സ്ഥലം അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിന്റ പേരിലാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് കയ്യേറ്റക്കാരൻ മരങ്ങൾ വെട്ടിമാറ്റിയത്. വെട്ടിമാറ്റിയ മരങ്ങൾക്ക് ഒരുലക്ഷം രൂപയിലധികം വിലവരുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർ കറുകച്ചാൽ പോലീസിൽ പരാതി നൽകി.
നെടുംകുന്നം പഞ്ചായത്ത് രണ്ടാം വാർഡിൽ കൊഴുങ്ങാലൂർ ചിറയ്ക്ക് സമീപത്തു നിൽക്കുന്ന നാലു മഹാഗണി മരങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ സ്വകാര്യവ്യക്തി മുറിച്ചു കടത്തുവാൻ ശ്രമം നടത്തിയത്.
മരങ്ങൾ വെട്ടിയതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യയും വാർഡംഗം ജോ ജോസഫും നാട്ടുകാരും എത്തിയതോടെ മരം മുറിച്ച ആളുകൾ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. മരങ്ങളുടെ പകുതിയിലേറെ ഭാഗം ഇവിടെനിന്നു നേരത്തെ കൊണ്ടു പോയിട്ടുമുണ്ട്. മരങ്ങൾ നിന്നിരുന്ന പതിനേഴര സെന്റ് സ്ഥലം വർഷങ്ങൾക്ക് മുൻപ് സ്വകാര്യവ്യക്തി കൈയേറുകയും മതിലും ഗേറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് വർഷങ്ങളോളം പഞ്ചായത്തുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ വസ്തുവിന്റെ ഉമസ്ഥാവകാശം പഞ്ചായത്തിനാണന്ന് കോടതി വിധിയും ഉണ്ടായി. ഇതു പ്രകാരം ആറു മാസം മുൻപ് സ്ഥലം അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിന്റ പേരിലാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് കയ്യേറ്റക്കാരൻ മരങ്ങൾ വെട്ടിമാറ്റിയത്. വെട്ടിമാറ്റിയ മരങ്ങൾക്ക് ഒരുലക്ഷം രൂപയിലധികം വിലവരുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർ കറുകച്ചാൽ പോലീസിൽ പരാതി നൽകി.