+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുംകുന്നത്ത് ആറു സ്ഥാപനങ്ങൾക്കു പിഴ

നെടുംകുന്നം: പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന. നെടുംകുന്നത്തെ ആറു സ്ഥാപനങ്ങളിൽനിന്ന
നെടുംകുന്നത്ത് ആറു സ്ഥാപനങ്ങൾക്കു പിഴ
നെടുംകുന്നം: പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന.
നെടുംകുന്നത്തെ ആറു സ്ഥാപനങ്ങളിൽനിന്നു പിഴ ഇടാക്കി. മകരവിളക്ക് മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ചാണ് നെടുംകുന്നം പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, കൂൾബാർ, ഫാമുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും പഞ്ചായത്ത് ലൈസൻസ്, ഡിആന്‍ഡ് ഒ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയതും പിഴ ഈടാക്കിയതും.
വിവിധ സ്ഥാപനങ്ങളിൽ നിന്നായി 9,420 രൂപ പിഴ ഇനത്തിൽ ഈടാക്കി. പരിശോധനയ്ക്ക് ഇടയിരിക്കപ്പുഴ ബ്ലോക്ക് ഹെൽത്ത് ഓഫീസർ ജോർജുകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ജി. ബ്രിജേഷ്, മനോജ് വർഗീസ്, കെ.രാജു, മനോജ് ജോർജ്, ടി.ജി. ബിന്ദുമോൾ തുടങ്ങിയവർ പങ്കെടുത്തു.