പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടയ്ക്കാമൺ കോളനിയിൽ കുടിവെളള വിതരണം മുടങ്ങിയട്ട് ഒരാഴ്ച പിന്നിടുന്നു.
മാലിന്യവും ദുർഗന്ധവുമുളള കുടിവെളളമാണ് തങ്ങൾക്ക് ഇതിന് മുമ്പ് ലഭിച്ചുകൊണ്ടിരുന്നതെന്നും കോളനിവാസികൾ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വരുന്ന വെളളത്തിൽ എത്രമാത്രം മാലിന്യമാണ് ഉളളതെന്ന് ഇവിടെ ജലം ശേഖരിക്കുന്ന ബക്കറ്റ് നോക്കിയാൽ മനസിലാക്കാൻ കഴിയും. അംബേദ്ക്കർ കോളനിയിലെ രണ്ട് ആംഗൻവാടികളിലേക്കും ഈ വെളളമാണ് ഉപയോഗിക്കുന്നതും. നിരവധി തവണ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആയിരത്തി അഞ്ഞൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന കടയ്ക്കാമൺ അംബേദ്ക്കർ കേളനിയിലെ പകുതിയിലേറെ കുടുംബങ്ങളും ആശ്രയിക്കുന്നത് ഈ കുടിവെളള പദ്ധതിയെയാണ്.
ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല. 2012 ലാണ് പ്രദേശത്ത് കുടിവെളള പദ്ധതി ആരംഭിച്ചത്. എന്നാൽ നാളിതുവരെയായിട്ടും മാലിന്യം നിറഞ്ഞ ടാങ്ക് വൃത്തിയാക്കുവാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
നിലവിൽ കിലോമീറ്ററുകൾ താണ്ടി തലച്ചുമടായാണ് കുടുംബങ്ങൾ വെളളം കൊണ്ടു വരുന്നത്. കോളനിയിലൂടെ കടന്നു പോകുന്ന കുര്യോട്ടുമല കുടിവെളള പദ്ധതിയിൽ തങ്ങളെ ഉൾപെടുത്തണമെന്നാണ് ഇവരുടെ ഒന്നായ ആവശ്യം.
മാലിന്യവും ദുർഗന്ധവുമുളള കുടിവെളളമാണ് തങ്ങൾക്ക് ഇതിന് മുമ്പ് ലഭിച്ചുകൊണ്ടിരുന്നതെന്നും കോളനിവാസികൾ പറയുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വരുന്ന വെളളത്തിൽ എത്രമാത്രം മാലിന്യമാണ് ഉളളതെന്ന് ഇവിടെ ജലം ശേഖരിക്കുന്ന ബക്കറ്റ് നോക്കിയാൽ മനസിലാക്കാൻ കഴിയും. അംബേദ്ക്കർ കോളനിയിലെ രണ്ട് ആംഗൻവാടികളിലേക്കും ഈ വെളളമാണ് ഉപയോഗിക്കുന്നതും. നിരവധി തവണ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആയിരത്തി അഞ്ഞൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന കടയ്ക്കാമൺ അംബേദ്ക്കർ കേളനിയിലെ പകുതിയിലേറെ കുടുംബങ്ങളും ആശ്രയിക്കുന്നത് ഈ കുടിവെളള പദ്ധതിയെയാണ്.
ഉയർന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും കിണറുകളില്ല. 2012 ലാണ് പ്രദേശത്ത് കുടിവെളള പദ്ധതി ആരംഭിച്ചത്. എന്നാൽ നാളിതുവരെയായിട്ടും മാലിന്യം നിറഞ്ഞ ടാങ്ക് വൃത്തിയാക്കുവാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
നിലവിൽ കിലോമീറ്ററുകൾ താണ്ടി തലച്ചുമടായാണ് കുടുംബങ്ങൾ വെളളം കൊണ്ടു വരുന്നത്. കോളനിയിലൂടെ കടന്നു പോകുന്ന കുര്യോട്ടുമല കുടിവെളള പദ്ധതിയിൽ തങ്ങളെ ഉൾപെടുത്തണമെന്നാണ് ഇവരുടെ ഒന്നായ ആവശ്യം.