കടുത്തുരുത്തി: കല്ലറ പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസിലെ സൗമ്യ അനൂപ് തെരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് മെന്പറായ സൗമ്യ അനൂപിന്റെ പേര് കോണ്‍ഗ്രസിലെ ഗോപിനാഥൻ ചിങ്ങനാപുരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. മുൻ പ്രസിഡന്റ് ജമീലാ പ്രദീപ് പിന്താങ്ങി. എൽഡിഎഫിന്റെ എതിർ സ്ഥാനാർഥിയായി മത്സരിച്ചത് സിപിഎമ്മിന്റെ ഒന്നാം വാർഡ് മെന്പർ സുജാതാ ഷാജിയാണ്. സൗമ്യയ്ക്ക് ഏഴും സുജാതയ്ക്കു നാലും വോട്ടുകളാണ് ലഭിച്ചത്.
ബിജെപി, ബിഡിജെഎസ് പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് മുന്നണിയ്ക്കുള്ളിലെ ധാരണയനുസരിച്ചു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് അംഗമായ ജമീലാ പ്രദീപ് രാജി വച്ചതിനേ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. ആദ്യ മൂന്നുവർഷം കോണ്‍ഗ്രസിനും അവസാനത്തെ രണ്ടുവർഷം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമാണ് പ്രസിഡന്റ് പദവി നിശ്ചയിച്ചിരുന്നത്.
വൈക്കം സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ സി.കെ. ബാബുരാജായിരുന്നു വരണാധികാരി. പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോണ്‍ഗ്രസിന് അഞ്ചും കേരളാ കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. എൽഡിഎഫിന് നാലും ബിജെപി, ബിഡിജെഎസ് എന്നിവർക്ക് ഓരോ പ്രതിനിധികളുമാണുള്ളത്.
ബിജെപി, ബിഡിജെഎസ് പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. യുഡിഎഫ് മുന്നണിയ്ക്കുള്ളിലെ ധാരണയനുസരിച്ചു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് അംഗമായ ജമീലാ പ്രദീപ് രാജി വച്ചതിനേ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. ആദ്യ മൂന്നുവർഷം കോണ്‍ഗ്രസിനും അവസാനത്തെ രണ്ടുവർഷം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമാണ് പ്രസിഡന്റ് പദവി നിശ്ചയിച്ചിരുന്നത്.
വൈക്കം സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ സി.കെ. ബാബുരാജായിരുന്നു വരണാധികാരി. പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോണ്‍ഗ്രസിന് അഞ്ചും കേരളാ കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. എൽഡിഎഫിന് നാലും ബിജെപി, ബിഡിജെഎസ് എന്നിവർക്ക് ഓരോ പ്രതിനിധികളുമാണുള്ളത്.