+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് മല്ലപ്പള്ളി ബ്ലോക്കും ‌‌

മല്ലപ്പള്ളി: നല്ല ആരോഗ്യത്തിനും നല്ല ജീവിതശൈലിക്കുമായി സംസ്ഥാനത്ത് അനുവദിച്ച എട്ട് ആയുഷ് ഗ്രാമങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്കും. സമ്പൂർ
ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് മല്ലപ്പള്ളി ബ്ലോക്കും ‌‌
മല്ലപ്പള്ളി: നല്ല ആരോഗ്യത്തിനും നല്ല ജീവിതശൈലിക്കുമായി സംസ്ഥാനത്ത് അനുവദിച്ച എട്ട് ആയുഷ് ഗ്രാമങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്കും.
സമ്പൂർണ യോഗ ഗ്രാമം പദ്ധതി നടപ്പാക്കിയ കുന്നന്താനം ഗ്രാമ പഞ്ചായത്തിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിനായി ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷംരൂപ വീതം അനുവദിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആയുര്‍വേദം) അധ്യക്ഷതയില്‍ ചേര്‍ന്ന മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ യോഗത്തില്‍ പദ്ധതിയെ സംബന്ധിച്ച പ്രാഥമിക ആലോചന നടത്തി. ആധുനികവത്കരണത്തിന്‍റെ ഭാഗമായി ജീവിത ശൈലിയിലുണ്ടായ മാറ്റംകാരണം പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്നു വരുന്നതിനാല്‍ ഇതില്‍ നിന്നൊരു മോചനം എന്ന നിലയ്ക്കാണ് ആയുഷ് ഗ്രാമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
കൂടാതെ ജീവിത ശൈലിയില്‍ മാറ്റം വരുത്തി ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, അതിലേക്ക് ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ആയുഷ് ഗ്രാമം ലക്ഷ്യം വയ്ക്കുന്നത്.
ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായി ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗ പ്രതിരോധം ശക്തിപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിച്ച് ശുദ്ധമായ അന്തരീക്ഷം ഒരുക്കുക, മലേറിയ, ക്ഷയരോഗം, ഡിഫ്റ്റീരിയ തുടങ്ങിയവയ്‌ക്കെതിരെയുള്ള പ്രതിരോധവും ചികിത്സയും സംബന്ധിച്ച അവബോധം നടത്തുക എന്നിവയും ലക്ഷ്യം വയ്ക്കുന്നു.
ഒരു സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഒരു യോഗ ട്രെയിനര്‍, ഒരു ഹെല്‍പര്‍ അല്ലെങ്കില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നിവര്‍ ഈ ആയുഷ് ഗ്രാമത്തിലുണ്ടാകും. കീഴ്്‌വായ്പൂര് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ ആത്മശ്രീ നോഡല്‍ ഓഫീസറായും കുന്നന്താനം പഞ്ചായത്തിന്റെ ആയുര്‍വേദ ഡോക്ടര്‍ ബിനീതയുടെ നേതൃത്വത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസറായി ഡോക്ടര്‍ മനിലയെ നിയമിച്ചിട്ടുമുണ്ട്.
ബിഹേവിയറല്‍ ചേഞ്ച് കമ്യൂണിക്കേഷനിലൂടെ ആയുഷ് അധിഷ്ഠിത ജീവിതശൈലി പ്രോത്സാഹിപ്പിക്കും. ഇതിന്‍റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, വില്ലേജ് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.
യോഗ ശീലമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇതോടൊപ്പം പശു, എരുമ, ആട് എന്നിവയുടെ പാല്‍, ജൈവ പച്ചകറികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക.
ജില്ലാ പഞ്ചായത്ത്,ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ എംഎല്‍എ, എംപി എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കും. മികച്ച ആരോഗ്യത്തിനായി കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ജല അഥോറിറ്റി, സാനിറ്റേഷന്‍, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം എന്നീ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കും.
ഒരോ സ്ഥലത്തേയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് പരിഹാരം കാണുന്ന തരത്തിലായിരിക്കും ആയുഷ് ഗ്രാമം പ്രവര്‍ത്തിക്കുക. ‌