പുളിക്കീഴ്: പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയാനന്തരം കൃഷി പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി 2.26 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അറിയിച്ചു.
മണ്ണ്, ജൈവ സന്പത്ത് എന്നീ പ്രകൃതി വിഭവങ്ങളെ പരിപോഷിപ്പിച്ച് മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ, നീർച്ചാൽ സംരക്ഷണ പ്രവർത്തനങ്ങൾ, ഉത്പാദനവുമായി ബന്ധപ്പെട്ട ഭൂവികസനം തുടങ്ങിയ പ്രകൃതി വിഭവ പരിപാലന പ്രവർത്തന പദ്ധതികൾക്കായിട്ടാണ് ഭരണാനുമതി ലഭിച്ചത്.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് വാട്ടർഷെഡിലായിട്ടാണ് പദ്ധതി നടക്കുന്നത്.
അയ്യൻകോനാരി, പരുമല, പൊടിയാടി പുത്തൻതോട്, ചാത്തങ്കേരിക്കടവ്, കീച്ചേരി വാൽക്കടവ് എന്നീ വാട്ടർഷെഡ് കമ്മിറ്റികളുടെ യൂസർ ഗ്രൂപ്പുകൾ വഴിയാണ് പ്രവൃത്തികൾ നടത്തുന്നത്.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് കൾവർട്ട് നിർമാണത്തിനായി 54 ലക്ഷം രൂപയും അഞ്ച് മഴവെള്ള സംഭരണി നിർമാണത്തിനായി 4.5 ലക്ഷം രൂപയും തോട് ആഴംകൂട്ടി നവീകരണത്തിനായി 12.5 ലക്ഷം രൂപയും കുളം നിർമാണത്തിനും കുളം നവീകരണത്തിനുമായി 35 ലക്ഷം രൂപയും എട്ട് പാടശേഖരങ്ങളുടെ പാർശ്വഭിത്തി സംരക്ഷത്തിനായി 41 ലക്ഷം രൂപയും പാടശേഖരങ്ങളുടെ ഷട്ടർ നിർമ്മാണത്തിനായി 10 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കിണർ നവീകരണം, റാന്പ് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
മണ്ണ്, ജൈവ സന്പത്ത് എന്നീ പ്രകൃതി വിഭവങ്ങളെ പരിപോഷിപ്പിച്ച് മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ, നീർച്ചാൽ സംരക്ഷണ പ്രവർത്തനങ്ങൾ, ഉത്പാദനവുമായി ബന്ധപ്പെട്ട ഭൂവികസനം തുടങ്ങിയ പ്രകൃതി വിഭവ പരിപാലന പ്രവർത്തന പദ്ധതികൾക്കായിട്ടാണ് ഭരണാനുമതി ലഭിച്ചത്.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് വാട്ടർഷെഡിലായിട്ടാണ് പദ്ധതി നടക്കുന്നത്.
അയ്യൻകോനാരി, പരുമല, പൊടിയാടി പുത്തൻതോട്, ചാത്തങ്കേരിക്കടവ്, കീച്ചേരി വാൽക്കടവ് എന്നീ വാട്ടർഷെഡ് കമ്മിറ്റികളുടെ യൂസർ ഗ്രൂപ്പുകൾ വഴിയാണ് പ്രവൃത്തികൾ നടത്തുന്നത്.
അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി അഞ്ച് കൾവർട്ട് നിർമാണത്തിനായി 54 ലക്ഷം രൂപയും അഞ്ച് മഴവെള്ള സംഭരണി നിർമാണത്തിനായി 4.5 ലക്ഷം രൂപയും തോട് ആഴംകൂട്ടി നവീകരണത്തിനായി 12.5 ലക്ഷം രൂപയും കുളം നിർമാണത്തിനും കുളം നവീകരണത്തിനുമായി 35 ലക്ഷം രൂപയും എട്ട് പാടശേഖരങ്ങളുടെ പാർശ്വഭിത്തി സംരക്ഷത്തിനായി 41 ലക്ഷം രൂപയും പാടശേഖരങ്ങളുടെ ഷട്ടർ നിർമ്മാണത്തിനായി 10 ലക്ഷം രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കിണർ നവീകരണം, റാന്പ് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.