![ബിനുവിനെ ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടാനായില്ല](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പത്തനംതിട്ട: യുവാവിനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉന്നതസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നതായി ആരോപണം.
കുറ്റൂർ കല്ലേലിമണ്ണിൽ ബിനു കുരുവിളയെ 2018 ഏപ്രിൽ ഏഴിനു രാത്രി വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളെയാണ് നാളിതുവരെ അറസ്റ്റു ചെയ്യാത്തത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും പ്രതികളെ പിടികൂടാൻ ഉദ്യോഗസ്ഥർ താത്പര്യം കാട്ടുന്നില്ലെന്ന് ബിനു കുരുവിളയും ഭാര്യ സോണിയാ ബിനുവും പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ പിടികൂടാമെന്ന് ക്നാനായ സമുദായം വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനു സർക്കാർ ഉറപ്പു നൽകിയിരുന്നു.
മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തേ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി സമുദായത്തിലും നാട്ടിലും സ്വാധീനമുള്ള ചിലരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണെന്നും ബിനു പറഞ്ഞു.
സംശയമുള്ളവരുടെ പേരുവിവരം അടക്കമാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിലെ ചില ഉന്നതരുടെ സ്വാധീനം ഉപയോഗിച്ച് ഇവർ രക്ഷപെട്ടു നടക്കുകയാണ്. മാരകമായി ആക്രമിക്കപ്പെട്ട ബിനുവിന് ഇപ്പോഴും പരസഹായമില്ലാതെ നടക്കാനാകുന്നില്ല.
വയോധികയായ മാതാവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയവും ബിനുവായിരുന്നു. ഇപ്പോഴും തങ്ങൾക്കുനേരെ ഭീഷണി ഉണ്ടാകുന്നതായി സോണിയ ബിനു പറഞ്ഞു. കേസന്വേഷണം നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാൻ ഇപ്പോൾ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിൽ ചിലർ ശ്രമിക്കുന്നുണ്ട്.
കുറ്റൂർ കല്ലേലിമണ്ണിൽ ബിനു കുരുവിളയെ 2018 ഏപ്രിൽ ഏഴിനു രാത്രി വീടുകയറി ആക്രമിച്ച സംഭവത്തിലെ പ്രതികളെയാണ് നാളിതുവരെ അറസ്റ്റു ചെയ്യാത്തത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും പ്രതികളെ പിടികൂടാൻ ഉദ്യോഗസ്ഥർ താത്പര്യം കാട്ടുന്നില്ലെന്ന് ബിനു കുരുവിളയും ഭാര്യ സോണിയാ ബിനുവും പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ പിടികൂടാമെന്ന് ക്നാനായ സമുദായം വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനു സർക്കാർ ഉറപ്പു നൽകിയിരുന്നു.
മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തേ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി സമുദായത്തിലും നാട്ടിലും സ്വാധീനമുള്ള ചിലരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണെന്നും ബിനു പറഞ്ഞു.
സംശയമുള്ളവരുടെ പേരുവിവരം അടക്കമാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിലെ ചില ഉന്നതരുടെ സ്വാധീനം ഉപയോഗിച്ച് ഇവർ രക്ഷപെട്ടു നടക്കുകയാണ്. മാരകമായി ആക്രമിക്കപ്പെട്ട ബിനുവിന് ഇപ്പോഴും പരസഹായമില്ലാതെ നടക്കാനാകുന്നില്ല.
വയോധികയായ മാതാവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയവും ബിനുവായിരുന്നു. ഇപ്പോഴും തങ്ങൾക്കുനേരെ ഭീഷണി ഉണ്ടാകുന്നതായി സോണിയ ബിനു പറഞ്ഞു. കേസന്വേഷണം നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാൻ ഇപ്പോൾ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിൽ ചിലർ ശ്രമിക്കുന്നുണ്ട്.