![മാധ്യമവിലക്കുകൾ അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്നു: കെയുഡബ്ല്യുജെ](https://mcmscache.epapr.in/post_images/website_261/new_post_images/5cad9c7b2cf62_no-image-2.png)
പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിക്കവേ മാധ്യമപ്രവർത്തകർക്ക് ഇലവുങ്കൽ മുതൽ നിയന്ത്രണം കൊണ്ടുവന്ന പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്കു തുല്യമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം കുറ്റപ്പെടുത്തി.
യാതൊരു മുന്നറിയിപ്പുകളുമില്ലാതെ മാധ്യമ പ്രവർത്തകരെ ശബരിമല സന്നിധാനത്തുനിന്ന് ഇറക്കിവിടുകയും 16നു രാവിലെ വരെ ആരെയും ഇലവുങ്കലിനപ്പുറത്തേക്ക് കടത്തിവിടില്ലെന്നും പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രസ്ക്ലബിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെ യോഗം വിലയിരുത്തി.
മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ നിലയ്ക്കൽവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന തീരുമാനവും പിൻവലിക്കണം.
യോഗത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, സാം ചെന്പകത്തിൽ, എ.ആർ. സാബു, ജി, വിശാഖൻ, സജി ശ്രീവത്സം, ബിജു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
യാതൊരു മുന്നറിയിപ്പുകളുമില്ലാതെ മാധ്യമ പ്രവർത്തകരെ ശബരിമല സന്നിധാനത്തുനിന്ന് ഇറക്കിവിടുകയും 16നു രാവിലെ വരെ ആരെയും ഇലവുങ്കലിനപ്പുറത്തേക്ക് കടത്തിവിടില്ലെന്നും പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രസ്ക്ലബിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെ യോഗം വിലയിരുത്തി.
മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ നിലയ്ക്കൽവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന തീരുമാനവും പിൻവലിക്കണം.
യോഗത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, സാം ചെന്പകത്തിൽ, എ.ആർ. സാബു, ജി, വിശാഖൻ, സജി ശ്രീവത്സം, ബിജു മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.