പാലാ: നോർവെയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ അഭിമുഖം നടത്തിയ രണ്ടുപേർ രാമപുരം പോലീസിന്റെ പിടിയിലായി. നീലൂർ കണ്ടകത്തുമഠത്തിൽ ലിന്റോ മാത്യു (31), ഇയാളുടെ സഹായി നവിമുംബൈ സിദ്ധിവിനായക ടവർ മഹേഷ് (37) എന്നിവരെയാണ് രാമപുരം എസ്ഐ ജെർലിൻ വി. സ്കറിയായും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
രാമപുരം ടൗണിലെ ഒരു ബിൽഡിംഗിൽ ഉദ്യോഗാർഥികളെ ഇവർ അഭിമുഖം നടത്തി കബളിപ്പിക്കുന്നതായി ആരോ രാമപുരം സ്റ്റേഷനിലേക്ക് ഫോണ് ചെയ്ത് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം ഇവിടെയെത്തി ഇരുവരെയും കുടുക്കിയത്. ഔദ്യോഗികമായ യാതൊരു രേഖകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
മുപ്പതോളം ഉദ്യോഗാർഥികൾ അഭിമുഖത്തിന് എത്തിയിരുന്നു. ഇവരോട് രണ്ടു ലക്ഷം രൂപ വീതം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രാമപുരം ടൗണിലെ ഒരു ബിൽഡിംഗിൽ ഉദ്യോഗാർഥികളെ ഇവർ അഭിമുഖം നടത്തി കബളിപ്പിക്കുന്നതായി ആരോ രാമപുരം സ്റ്റേഷനിലേക്ക് ഫോണ് ചെയ്ത് അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഘം ഇവിടെയെത്തി ഇരുവരെയും കുടുക്കിയത്. ഔദ്യോഗികമായ യാതൊരു രേഖകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
മുപ്പതോളം ഉദ്യോഗാർഥികൾ അഭിമുഖത്തിന് എത്തിയിരുന്നു. ഇവരോട് രണ്ടു ലക്ഷം രൂപ വീതം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.