+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരുമേലിയിൽ വകുപ്പുകൾ ഇഴയുന്നു; തീർഥാടന ക്രമീകരണങ്ങളിൽ താളപ്പിഴകൾ

എരുമേലി: ശബരിമല മണ്ഡലകാലം തുടങ്ങാൻ ഒരു ദിവസം മാത്രം അവശേഷിക്കെ എരുമേലിയിൽ ഒരുക്കങ്ങൾ പൂർണമായില്ലെന്ന് ആക്ഷേപം. യുവതീ പ്രവേശന വിഷയത്തിൽ കുരുങ്ങിക്കി
എരുമേലിയിൽ വകുപ്പുകൾ ഇഴയുന്നു;   തീർഥാടന ക്രമീകരണങ്ങളിൽ താളപ്പിഴകൾ
എരുമേലി: ശബരിമല മണ്ഡലകാലം തുടങ്ങാൻ ഒരു ദിവസം മാത്രം അവശേഷിക്കെ എരുമേലിയിൽ ഒരുക്കങ്ങൾ പൂർണമായില്ലെന്ന് ആക്ഷേപം. യുവതീ പ്രവേശന വിഷയത്തിൽ കുരുങ്ങിക്കിടക്കുകയാണ് പോലീസ്. 600 പേർ അടങ്ങുന്ന പോലീസ് സേനയാകട്ടെ താമസിക്കാൻ പരിമിതമായ സൗകര്യങ്ങളിൽ വലയുന്നു. പോലീസ് കൺട്രോൾ റൂം കാമറാ നിരീക്ഷണം എന്നിവ തുടങ്ങിയിട്ടില്ല.
എല്ലാ ഭക്തരോടും പാസ് ചോദിക്കേണ്ട സ്ഥിതിയിലാണ് പോലീസ്. ക്രമസമാധാനം ഭദ്രമാക്കാൻ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനെ നിയോഗിക്കുന്നത് നടപടിയായിട്ടില്ല. കുടിവെള്ള വിതരണം അവതാളത്തിലാണ്. പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ നീളുകയാണ്. ദേവസ്വം ബോർഡിൽ ലേലങ്ങൾ പകുതിയും നടന്നിട്ടില്ല. ഭക്ഷണ വില, ടാക്സി നിരക്ക് എന്നിവയ്ക്ക് യോഗം വിളിക്കാനിരിക്കുന്നതേയുള്ളു.
ശബരിമല പാതകളിൽ സീസണിന് മുമ്പ് പണികൾ പൂർത്തിയാക്കുമെന്ന ഉറപ്പ് പാഴ് വാക്കായി. പ്രളയത്തിൽ വിണ്ടുകീറി ഇടിഞ്ഞ കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തെ റോഡ് രണ്ട് മാസമായി പുനർ നിർമിച്ചിട്ടില്ല. കണമല ശബരിമല ദേശീയപാതയിൽ ടാറിംഗ് ജോലികൾ പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും. കൈവരികളില്ലാതെ അപകടസാധ്യതയിലാണ് മൂക്കൻപെട്ടി പാലം. അപകടങ്ങളേറെ സംഭവിച്ച കണമല അട്ടിവളവിൽ തകർന്ന ക്രാഷ് ബാരിയർ പുനർ നിർമിക്കാനായിട്ടില്ല. ദിശാ സൂചികകളും സിഗ്നൽ ബോർഡുകളും സ്ഥാപിച്ച് തീർന്നിട്ടില്ല. ശബരിമല പാതകളെല്ലാം ഇരുട്ടിലാണ്. എരുമേലിയിൽ കെഎസ്ആർടിസി ബസുകളുടെ പാർക്കിംഗിന് സ്ഥലം നൽകിയിട്ടില്ല.
മാലിന്യ സംസ്കരണം പദ്ധതിയിൽ മാത്രമായി മാറിയെന്ന് പഞ്ചായത്തിനെതിരെ ആക്ഷേപം ശക്തമാണ്. കാനനപാത സഞ്ചാരയോഗ്യമാക്കൽ പൂർണമായില്ല. വേനൽച്ചൂട് ഉയരുമെന്നിരിക്കെ ജലസംരക്ഷണത്തിന് നടപടികൾ ആയിട്ടില്ല. അയ്യപ്പഭക്തർ കുളിക്കുന്ന വലിയമ്പല കടവിൽ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. കുളിക്കടവുകളിൽ മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും തടയണകളും സ്ഥാപിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഏറെക്കുറെ പൂർണമാകുമായിരുന്ന ഈ ക്രമീകരണങ്ങൾ ഇത്തവണ വൈകുകയാണ്. പലതും നടപ്പിലായിട്ടുമില്ല.