കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് ജീവനക്കാർക്ക് വിദ്യാർഥികളെ കയറ്റാൻ മടി. കൺസൻഷൻ നൽകാതെയും അസഭ്യം പറഞ്ഞും വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കയാണെന്ന് ആരോപണം.
ആർടിഒ നിശ്ചിയിച്ചിരിക്കുന്ന ബസ് സ്റ്റേപ്പുകളിൽ നിറുത്താൻ തയാറല്ല. എകെജെഎം സ്കൂളിന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താതെ ദൂരെ മാറ്റി നിര്‍ത്തുന്നത് ടീച്ചര്‍മാരെയും വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കുന്നു. ബസുകാര് മനഃപൂര്‍വമാണ് സ്കൂളിന്റെ മുന്നില്‍ നിര്‍ത്താതെ ദൂരെ മാറ്റി നിര്‍ത്തുന്നതെന്ന് ടീച്ചര്‍മാരും വിദ്യാര്‍ഥികളും പറഞ്ഞു. നാളെ ഈ ബസില്‍ കയറാന്‍ പാടില്ല എന്ന നിലപാടാണ് സ്റ്റോപ്പ് മാറ്റി നിറുത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. സ്കൂളിന്റെ മുന്നില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഡബിള്‍ ബെല്‍ അടിച്ച് മുന്നോട്ട് മാറ്റി കൊണ്ടുപോയി നിര്‍ത്തും. സ്കൂളിന്റെ മുന്നിലാ ഇറങ്ങേണ്ടത് അവിടെ നിര്‍ത്താന്‍ പറയുമ്പോള്‍ വേണമെങ്കില്‍ ഇറങ്ങിയാല്‍ മതി എന്ന നിലപാടിലാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടികളോട് അപമര്യാദയായി സംസാരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ശിശുദിനത്തില്‍ കളര്‍ ഡ്രസില്‍ വന്ന കുട്ടികളോട് ഫുള്‍ ടിക്കറ്റ് വാങ്ങിച്ചെന്നും ഐഡി കാര്‍ഡ് കാണിച്ചിട്ടും സമ്മതിച്ചില്ലെന്നും കുട്ടികള്‍ പറഞ്ഞു. ഇതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു.
ആർടിഒ നിശ്ചിയിച്ചിരിക്കുന്ന ബസ് സ്റ്റേപ്പുകളിൽ നിറുത്താൻ തയാറല്ല. എകെജെഎം സ്കൂളിന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താതെ ദൂരെ മാറ്റി നിര്‍ത്തുന്നത് ടീച്ചര്‍മാരെയും വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കുന്നു. ബസുകാര് മനഃപൂര്‍വമാണ് സ്കൂളിന്റെ മുന്നില്‍ നിര്‍ത്താതെ ദൂരെ മാറ്റി നിര്‍ത്തുന്നതെന്ന് ടീച്ചര്‍മാരും വിദ്യാര്‍ഥികളും പറഞ്ഞു. നാളെ ഈ ബസില്‍ കയറാന്‍ പാടില്ല എന്ന നിലപാടാണ് സ്റ്റോപ്പ് മാറ്റി നിറുത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. സ്കൂളിന്റെ മുന്നില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഡബിള്‍ ബെല്‍ അടിച്ച് മുന്നോട്ട് മാറ്റി കൊണ്ടുപോയി നിര്‍ത്തും. സ്കൂളിന്റെ മുന്നിലാ ഇറങ്ങേണ്ടത് അവിടെ നിര്‍ത്താന്‍ പറയുമ്പോള്‍ വേണമെങ്കില്‍ ഇറങ്ങിയാല്‍ മതി എന്ന നിലപാടിലാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടികളോട് അപമര്യാദയായി സംസാരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ശിശുദിനത്തില്‍ കളര്‍ ഡ്രസില്‍ വന്ന കുട്ടികളോട് ഫുള്‍ ടിക്കറ്റ് വാങ്ങിച്ചെന്നും ഐഡി കാര്‍ഡ് കാണിച്ചിട്ടും സമ്മതിച്ചില്ലെന്നും കുട്ടികള്‍ പറഞ്ഞു. ഇതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു.