കാട്ടാക്കട : വിളപ്പിൽശാലയിൽ അയ്യപ്പഭക്തർക്ക് നേരേ ഏഴംഗ സംഘത്തിന്റെ ആക്രമണം . ചൊവ്വാഴ്ച രാത്രി ഒന്പതിന് വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലാണ് പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ഭക്തജന സംഗമത്തിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ വിളപ്പിൽശാല എള്ളുവിള സ്വദേശി ശരത്ത്, ബിജെപി കാരോട് വാർഡ് മെമ്പർ ചന്ദ്രികയുടെ മകൻ വിശാഖ് എന്നിവർക്ക് മർദനമേറ്റത്. ആർമിയിൽ ജോലിയുള്ള ശരത്ത് രണ്ട് മാസത്തെ ലീവിന് നാട്ടിൽ വന്നതാണ്. ഇരുവരുടേയും പരാതിയിൽ വിളപ്പിൽശാല പോലീസ് കേസെടുത്തു .
അയ്യപ്പഭക്തർക്ക് നേരെ നടന്ന ആസൂത്രിത ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപിആർഎസ്എസ് പ്രവർത്തകർ ഇന്നലെ വിളപ്പിൽശാലയിൽ പ്രകടനം നടത്തി. പ്രകടനം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് താലൂക്ക് കാര്യവാഹ് കെ.എസ്. ഷിബു, ബിജെപി ജില്ലാ കമ്മറ്റിയംഗം വള്ളിമംഗലം ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി വിശാഖ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പിൽശ്രീകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിളപ്പിൽ സുഭാഷ്, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
അയ്യപ്പഭക്തർക്ക് നേരെ നടന്ന ആസൂത്രിത ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപിആർഎസ്എസ് പ്രവർത്തകർ ഇന്നലെ വിളപ്പിൽശാലയിൽ പ്രകടനം നടത്തി. പ്രകടനം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സി.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് താലൂക്ക് കാര്യവാഹ് കെ.എസ്. ഷിബു, ബിജെപി ജില്ലാ കമ്മറ്റിയംഗം വള്ളിമംഗലം ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ടി.പി വിശാഖ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പിൽശ്രീകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി വിളപ്പിൽ സുഭാഷ്, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.