+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിസിടിവി ദൃശ്യം പരിശോധിക്കുന്നു

നേമം : മേലാംകോട് എൻഎസ്എസ് കരയോഗ ആക്രമണ കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. കഴിഞ്ഞ രണ്ടിനാണ് കരയോഗത്തിലെ ച
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിസിടിവി ദൃശ്യം പരിശോധിക്കുന്നു
നേമം : മേലാംകോട് എൻഎസ്എസ് കരയോഗ ആക്രമണ കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. കഴിഞ്ഞ രണ്ടിനാണ് കരയോഗത്തിലെ ചട്ടന്പിസ്വാമിയുടെ പ്രതിമയുടെ കണ്ണാടി ചില്ലുകൾ എറിഞ്ഞുടയ്ക്കുകയും കൊടിമരം പിഴുതിടുകയും എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പേരിൽ റീത്ത് സമർപ്പിക്കുകയും ചെയ്തത്.
പോലീസിന് ലഭിച്ച പ്രധാന തെളിവായ കരമന പൂക്കടയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യക്തതയ്ക്ക് വേണ്ടി സൈബർ ഡോമിന് കൈമാറിയത്. കരയോഗത്തിൽ വച്ച റീത്ത് വാങ്ങിയ കട കണ്ടെത്തി പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാങ്ങാനെത്തിയ രണ്ടുപേരുടെയും മുഖം വ്യക്തമായിരുന്നില്ല. കരമന കേന്ദ്രീകരിച്ച് നിരവധിപേരെ സംശയത്തിന്‍റെ പേരിൽ പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ഈ പ്രദേശത്തുമുള്ള മൊബൈൽ ഫോണ്‍ നന്പരുകൾ നിരീക്ഷിക്കുകയും അയൽസംസ്ഥാനത്തേയ്ക്ക് വരെ അന്വേഷണം നീളുകയും ചെയ്തു. കരമനയിൽ നിന്നും റീത്ത് വാങ്ങിയ ശേഷം സംഘം മരുതൂർകടവ്, ഇടഗ്രാമം അന്പലക്കുന്ന് വഴിയാണ് മേലാംകോട്ടേയ്ക്ക് എത്തിയിരിക്കുവാനാണ് സാധ്യതയെന്നും ബൈക്കിലെത്തിയ രണ്ട് പേരാണ് കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് കരുതുന്നത്.
വഴിയരികിലുള്ള വീടുകളിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കടയിൽ കണ്ടവരും ബൈക്കിൽ പോയവരും ഒരു സംഘം തന്നെയെന്ന് പോലീസിന് മനസിലായിട്ടുണ്ട്. സിസിടിവിയിൽ നിന്നും ബൈക്കിന്‍റെയും സംശയമുള്ള മറ്റ് വാഹനങ്ങളുടെയും നന്പർ കണ്ടുപിടിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. ഇതിനുവേണ്ടി വീഡിയോ ദൃശ്യങ്ങളെ ഫോട്ടോകളാക്കിയും സൈബർ ഡോമിന് കൈമാറിയിട്ടുണ്ട്.