+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചികിത്സ കിട്ടാതെ മരിച്ച പെണ്‍കുട്ടിക്ക് ക്ഷയരോഗമായിരുന്നെന്ന് റിപ്പോർട്ട്

വടകര: മതിയായ ചികിത്സ കിട്ടാതെ മരിച്ച ഒൻപതാംക്ലാസ് വിദ്യാർഥിനി നാദാപുരംറോഡിലെ വേദ യു. രമേശിന് ക്ഷയരോഗമായിരുന്നെന്ന് റിപ്പോർട്ട്. പെണ്‍കുട്ടിയെ അവസാ
ചികിത്സ കിട്ടാതെ മരിച്ച പെണ്‍കുട്ടിക്ക്  ക്ഷയരോഗമായിരുന്നെന്ന് റിപ്പോർട്ട്
വടകര: മതിയായ ചികിത്സ കിട്ടാതെ മരിച്ച ഒൻപതാംക്ലാസ് വിദ്യാർഥിനി നാദാപുരംറോഡിലെ വേദ യു. രമേശിന് ക്ഷയരോഗമായിരുന്നെന്ന് റിപ്പോർട്ട്.
പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. വേദ ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടർന്ന് രോഗം മൂർഛിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടി പനി ബാധിച്ച് കിടപ്പിലായിട്ടും പിതാവ് ആശുപത്രിയിൽ ചികിത്സ തേടാൻ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാൾ പച്ചവെള്ളവും തേനും മരുന്നായി നൽകുകയാണ് ചെയ്തത്.
എന്നാൽ പനി മൂർഛിച്ച് പെണ്‍കുട്ടി ബോധം നശിച്ച് വീണപ്പോഴാണ് പിതാവ് ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബിൽ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. സംഭവം സംസ്ഥാനത്തെ ആരോഗ്യരംഗത്തിനു പോലും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.