കോട്ടയം: ഒടുവിൽ അറുപതു വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം റേഞ്ച് എക്സൈസ് ഓഫീസ് സ്മാർട്ട് ആകുന്നു.
നിലവിൽ കച്ചേരിക്കടവ് ബോട്ട് ജെട്ടിക്കുസമീപം പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിനുസമീപം തന്നെയാണ് നാല് നിലകളിലായി പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമാണവും പൂർത്തിയായിരിക്കുന്നത്. ഈ മാസം അവസാനം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തും.
എല്ലാവിധ സൗകര്യങ്ങളോടെ പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിൽ 2014ലാണു പുതിയ കെട്ടിടത്തിന്റെ നിർമാണം അരംഭിച്ചത്. 4.15 കോടി രൂപയാണ് നിർമാണത്തിനായി ചെലവായത്.
കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ എക്സൈസ് വകുപ്പിന്റെ റേഞ്ച് ഓഫീസ്, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, സ്ക്വാഡ്, ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെ പ്രവർത്തനവും ഇവിടേക്കു മാറും.
നിലവിൽ പലസ്ഥലങ്ങളിലാണ് നാല് വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. നാല് വിഭാഗങ്ങളിലായി 60ൽപ്പരം ഉദ്യോഗസ്ഥരാണു കോട്ടയം റേഞ്ചിൽ ജോലി ചെയ്യുന്നത്. ആവശ്യമായ സ്ഥലലഭ്യത, വാഹന പാർക്കിംഗ് സൗകര്യം, എല്ലാ നിലകളിലും സെല്ലുകൾ, എസി, ലിഫ്റ്റ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായുള്ള താമസ സൗകര്യം, ഏറ്റവും മുകളിൽ റൂഫ് ടോപ്പ്, തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള സൗകര്യം, ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം തുടങ്ങിയവയും ഇവിടെ ഉൾപ്പെടുത്തിയിടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു വർഷങ്ങൾ പഴക്കമുണ്ട്.
ഉപ്പ് സത്യഗ്രഹ കാലത്ത് ഉപ്പ് സൂക്ഷിക്കുന്നതിനായി നിർമിച്ച കെട്ടിടമായിരുന്നു ഇത്. പിന്നീട് 1960 കാലഘട്ടത്തിൽ ഇത് എക്സൈസ് വകുപ്പിനു കൈമാറുകയായിരുന്നു.
നിലവിൽ കച്ചേരിക്കടവ് ബോട്ട് ജെട്ടിക്കുസമീപം പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിനുസമീപം തന്നെയാണ് നാല് നിലകളിലായി പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമാണവും പൂർത്തിയായിരിക്കുന്നത്. ഈ മാസം അവസാനം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തും.
എല്ലാവിധ സൗകര്യങ്ങളോടെ പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിൽ 2014ലാണു പുതിയ കെട്ടിടത്തിന്റെ നിർമാണം അരംഭിച്ചത്. 4.15 കോടി രൂപയാണ് നിർമാണത്തിനായി ചെലവായത്.
കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതോടെ എക്സൈസ് വകുപ്പിന്റെ റേഞ്ച് ഓഫീസ്, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, സ്ക്വാഡ്, ഇന്റലിജൻസ് ബ്യൂറോ എന്നീ വിഭാഗങ്ങളുടെ പ്രവർത്തനവും ഇവിടേക്കു മാറും.
നിലവിൽ പലസ്ഥലങ്ങളിലാണ് നാല് വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. നാല് വിഭാഗങ്ങളിലായി 60ൽപ്പരം ഉദ്യോഗസ്ഥരാണു കോട്ടയം റേഞ്ചിൽ ജോലി ചെയ്യുന്നത്. ആവശ്യമായ സ്ഥലലഭ്യത, വാഹന പാർക്കിംഗ് സൗകര്യം, എല്ലാ നിലകളിലും സെല്ലുകൾ, എസി, ലിഫ്റ്റ്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായുള്ള താമസ സൗകര്യം, ഏറ്റവും മുകളിൽ റൂഫ് ടോപ്പ്, തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള സൗകര്യം, ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം തുടങ്ങിയവയും ഇവിടെ ഉൾപ്പെടുത്തിയിടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു വർഷങ്ങൾ പഴക്കമുണ്ട്.
ഉപ്പ് സത്യഗ്രഹ കാലത്ത് ഉപ്പ് സൂക്ഷിക്കുന്നതിനായി നിർമിച്ച കെട്ടിടമായിരുന്നു ഇത്. പിന്നീട് 1960 കാലഘട്ടത്തിൽ ഇത് എക്സൈസ് വകുപ്പിനു കൈമാറുകയായിരുന്നു.