+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെക്രട്ടറിമാർ വാഴാതെ കുറവിലങ്ങാട് പഞ്ചായത്ത്; മൂന്നു വർഷത്തിനിടെ എത്തിയത് ഏഴു പേർ

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിമാർ വാഴുന്നില്ല. സാധാരണ രീതിയിൽ ഒരു സെക്രട്ടറിയെത്തിയാൽ മൂന്നുവർഷം വരെ തുടരുമെന്നിരിക്കെ കുറവി
സെക്രട്ടറിമാർ വാഴാതെ കുറവിലങ്ങാട് പഞ്ചായത്ത്;   മൂന്നു വർഷത്തിനിടെ എത്തിയത് ഏഴു പേർ
കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിമാർ വാഴുന്നില്ല. സാധാരണ രീതിയിൽ ഒരു സെക്രട്ടറിയെത്തിയാൽ മൂന്നുവർഷം വരെ തുടരുമെന്നിരിക്കെ കുറവിലങ്ങാട് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സെക്രട്ടറിയുടെ കസേരയിലെത്തിയത് ഏഴു പേരാണ്.
കഴിഞ്ഞ 11 മാസത്തോളമായി സേവനം ചെയ്തിരുന്ന സെക്രട്ടറിയും സ്ഥലം മാറി. സ്ഥലംമാറ്റത്തിന് കാരണമെന്തെന്ന ചോദ്യവും ഉത്തരവുമൊന്നും കുറവിലങ്ങാട്ടെ ജനപ്രതിനിധികൾക്കു പോലും അന്യമെന്നതാണു സ്ഥിതി.
ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിക്കടിയുള്ള സ്ഥാനചലനം. സെക്രട്ടറിയുടെ കസേരയിൽ ഈ ഭരണസമിതിയുടെ കാലത്ത് ഏറ്റവും കൂടുതൽ നാളിരുന്നത് ഇപ്പോൾ സ്ഥലംമാറ്റമെത്തിയ സെക്രട്ടറിയാണ്. 11 മാസമാണ് ഇപ്പോഴുണ്ടായിരുന്ന സെക്രട്ടറിയുടെ സേവനം പഞ്ചായത്തിന് ലഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ കസേര മാറേണ്ടി വന്ന സെക്രട്ടറിമാർവരെ ഈ കാലയളവിലുണ്ടായിട്ടുണ്ട്.
സാധരണയായി ഒരിടത്ത് മൂന്ന് വർഷം പിന്നിടുകയോ പഞ്ചായത്ത് ഭരണസമിതിക്കായി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥലം മാറ്റാൻ ആവശ്യപ്പെടുകയോ, സെക്രട്ടറിമാർ സ്വയം സ്ഥലംമാറ്റത്തിന് അപേക്ഷിക്കുകയോ ചെയ്യുന്പോഴാണ് സ്ഥലം മാറ്റമുണ്ടാകുന്നത്. കുറവിലങ്ങാട് പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു സാഹചര്യവും ഉയരാതിരിക്കെയാണ് ഇപ്പോഴത്തെ സെക്രട്ടറിക്ക് സ്ഥാനചലനം. മുൻപുണ്ടായിരുന്ന ഒരു സെക്രട്ടറി ഒരു പാർട്ടിയുടെ പ്രചാരണ പരിപാടിയോട് വിജോയിപ്പിച്ച് അറിയിച്ചതിന് ദിവസങ്ങൾക്കുള്ളിൽ സ്ഥലമാറ്റ ഉത്തരവെത്തി.
വികസനപ്രവർത്തനങ്ങൾ കൃത്യതതയോടെ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ സ്ഥിരമായി കാരണങ്ങളില്ലാതെ സ്ഥലംമാറ്റുന്ന നിലപാട് വികസനത്തോടുള്ള വെല്ലുവിളിയാണെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. ഇപ്പോൾ സ്ഥലംമാറ്റപ്പെട്ട സെക്രട്ടറി പദ്ധതി നിർവഹണത്തിൽ ശക്തമായ പിന്തുണയാണ് ഭരണസമിതിക്ക് നൽകിയിരുന്നതെന്നും ജനപ്രതിനിധികൾ പറയുന്നു.
കുറവിലങ്ങാട്, മുത്തോലി, ഉഴവൂർ എന്നീ പഞ്ചായത്തുകളിലാണ് ഈ ദിവസങ്ങളിൽ സെക്രട്ടറിമാരുടെ മാറ്റമുണ്ടായതെന്ന് പറയുന്നു.