പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് അങ്ങാടിക്കു സമീപം താമസിക്കുന്ന തേരോട്ടുമാലിയിൽ ജോസഫിന്റെ 20 സെന്റ് സ്ഥലത്തെ ചേമ്പ് കൃഷി കാട്ടുപന്നി നശിപ്പിച്ചു. വിളവെടുക്കാറായ കൃഷിയാണു പന്നിക്കൂട്ടം നശിപ്പിച്ചത്.
ഉൾപ്രദേശങ്ങളിലായിരുന്ന വന്യ മൃഗശല്യം ഇപ്പോൾ ടൗണിലുമെത്തിയത് കർഷകരിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ പെടുന്ന ഭാഗമാണിത്. കൃഷി നശിച്ച കർഷകനു ഉചിതമായ നഷ്ട പരിഹാരം അനുവദിക്കണമെന്നും മുതുകാടു മേഖലയിലെ വന്യമൃഗ ശല്യമകറ്റാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നും വിഫാം നേതാവ് വട്ടോത്ത് ജീജോ ആവശ്യപ്പെട്ടു.
ഉൾപ്രദേശങ്ങളിലായിരുന്ന വന്യ മൃഗശല്യം ഇപ്പോൾ ടൗണിലുമെത്തിയത് കർഷകരിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ പെടുന്ന ഭാഗമാണിത്. കൃഷി നശിച്ച കർഷകനു ഉചിതമായ നഷ്ട പരിഹാരം അനുവദിക്കണമെന്നും മുതുകാടു മേഖലയിലെ വന്യമൃഗ ശല്യമകറ്റാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നും വിഫാം നേതാവ് വട്ടോത്ത് ജീജോ ആവശ്യപ്പെട്ടു.