+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലമോഷണം; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ

കരുനാഗപ്പള്ളി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചെടുക്കുന്ന മൂന്നു പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുന്തലത്താഴം സ്വദേ
മാലമോഷണം; സ്ത്രീ ഉൾപ്പെടെ  മൂന്നുപേർ പോലീസ് പിടിയിൽ
കരുനാഗപ്പള്ളി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ചെടുക്കുന്ന മൂന്നു പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുന്തലത്താഴം സ്വദേശി മനോജ് കുമാർ (35) ഇയാളുടെ സഹായിയും, കാമുകിയുമായ തഴുത്തല സ്വദേശിനി അമ്പിളി (34), വിനീത് (25) എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റിൽ സംശയം ഉള്ളതായി കണ്ടതിനെ തുടർന്ന് ബൈക്ക് പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ മനോജിനേയും അമ്പിളിയേയും കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെതുടർന്നാണ് മോഷണവിവരം പുറത്തു വരുന്നത്.
രണ്ടു വർഷമായി ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുഘടിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മാല മോഷണം ഇവർ നടത്തിയിട്ടുള്ളതായി തെളിഞ്ഞു . കൊട്ടിയം, കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ മാല പിടിച്ചുപറി കേസുകൾ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടാളി ആയ വിനീതിനെ അലുംകടവിൽ നിന്നും അറസ്റ്റുചെയ്യുകയായിരുന്നു.
പൊട്ടിച്ചെടുക്കുന്ന മാല അമ്പിളി ജൂവല്ലറികളിൽ വിൽക്കുകയാണ് പതിവ്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയാണിവർ. ഷാഡോ പോലീസിന്‍റെ നേതൃത്വത്തിൽ പ്രതികളെ തിരഞ്ഞു വരിക ആയിരുന്നു. അന്വേഷണത്തിന് എസി പി. ബി.വിനോദ്, സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ മഹേഷ് കുമാർ, ശ്യാംകുമാർ, ഷാഡോ അംഗങ്ങളായഎസ്ഐ.വിപിൻകുമാർ, ഹരിലാൽ, നന്ദകുമാർ, രിപു, മന ുതുടങ്ങിയവർ വർ നേതൃത്വം നൽകി.