കരുനാഗപ്പള്ളി: മതസൗഹാർദത്തിന്റെ പ്രതീകമായ ശബരിമലയെ കലാപഭൂമിയാക്കിയ പിണറായിക്ക് ഭക്തജനങ്ങൾക്ക് മുന്നിൽ സമാധാനം പറയേണ്ടി വരുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു.
ആർഎസ്പി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ചങ്ങൻകുളങ്ങര എസ്ആർവി യുപി സ്കുളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്ങ്മൂലം പിൻവലിച്ച പിണറായി സർക്കാർ വിധി ചോദിച്ചു വാങ്ങിയതാണ്.
ഭക്തർക്ക് മുന്നിൽ പിണറായിയുടെ വാശി കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. വിമോചന സമര കാലത്തെ കരിനിയമമാണ് ശബരിമലയിലെ നിരോധാജ്ഞ. കലക്കവെള്ളത്തിൽ എങ്ങനെ മീൻ പിടിക്കാമെന്നാണ് ബിജെപിയും ശ്രീധരൻപിള്ളയും ശ്രമിക്കുന്ന തെന്നും എ.എ.അസീസ് പറഞ്ഞു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.രാജു അധ്യക്ഷത വഹിച്ചു. സി.ഉണ്ണികൃഷ്ണൻ, എ .സോളമൻ, സി.എം. ഷരീഫ്, ആർ.ഓമനദാസ്, ക്ലാപ്പന ഷിബു, രാജേഷ് പട്ടശേരി, ജി.ശാന്തകുമാർ, വി.ജി.പ്രദീപ് കുമാർ, എം.എസ്.ഷൗക്കത്ത്, ഗണേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ആർഎസ്പി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ചങ്ങൻകുളങ്ങര എസ്ആർവി യുപി സ്കുളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്ങ്മൂലം പിൻവലിച്ച പിണറായി സർക്കാർ വിധി ചോദിച്ചു വാങ്ങിയതാണ്.
ഭക്തർക്ക് മുന്നിൽ പിണറായിയുടെ വാശി കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. വിമോചന സമര കാലത്തെ കരിനിയമമാണ് ശബരിമലയിലെ നിരോധാജ്ഞ. കലക്കവെള്ളത്തിൽ എങ്ങനെ മീൻ പിടിക്കാമെന്നാണ് ബിജെപിയും ശ്രീധരൻപിള്ളയും ശ്രമിക്കുന്ന തെന്നും എ.എ.അസീസ് പറഞ്ഞു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.രാജു അധ്യക്ഷത വഹിച്ചു. സി.ഉണ്ണികൃഷ്ണൻ, എ .സോളമൻ, സി.എം. ഷരീഫ്, ആർ.ഓമനദാസ്, ക്ലാപ്പന ഷിബു, രാജേഷ് പട്ടശേരി, ജി.ശാന്തകുമാർ, വി.ജി.പ്രദീപ് കുമാർ, എം.എസ്.ഷൗക്കത്ത്, ഗണേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.