പുനലൂർ: ശബരിമല ദർശനത്തിനു പോയി കാണാതായി 14 ദിവസനത്തിനുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ അയ്യപ്പ ഭക്തൻ ശിവദാസന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് കേരള വിശ്വകർമ്മ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 18ന് ശബരിമലയിലേക്ക് പോയ ശിവദാസൻ തിരികെ എത്താൻ വൈകിയതിനെ തുടർന്ന് 21ന് പോലീസിൽ പരാതി നൽകിയിട്ടുള്ളതാണ്. ഒക്ടോബർ 18 മുതൽ 22 വരെ കാലയളവിൽ ശബരിമലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നത് ഗൗരവമായി കാണേണ്ടതാണ്. സർക്കാർ ഈ വിഷയം ലാഘവത്തോടെ കാണുവാൻ ശ്രമിക്കരുത്.
നിഷ്പക്ഷ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയും ശിവദാസന്റെ കുടുംബത്തിന് അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നും വർക്കിംഗ് പ്രസിഡന്റ് പി .രഘുനാഥനും ജനറൽ സെക്രട്ടറി റ്റി. കെ .സോമശേഖരനും സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 18ന് ശബരിമലയിലേക്ക് പോയ ശിവദാസൻ തിരികെ എത്താൻ വൈകിയതിനെ തുടർന്ന് 21ന് പോലീസിൽ പരാതി നൽകിയിട്ടുള്ളതാണ്. ഒക്ടോബർ 18 മുതൽ 22 വരെ കാലയളവിൽ ശബരിമലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നത് ഗൗരവമായി കാണേണ്ടതാണ്. സർക്കാർ ഈ വിഷയം ലാഘവത്തോടെ കാണുവാൻ ശ്രമിക്കരുത്.
നിഷ്പക്ഷ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയും ശിവദാസന്റെ കുടുംബത്തിന് അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നും വർക്കിംഗ് പ്രസിഡന്റ് പി .രഘുനാഥനും ജനറൽ സെക്രട്ടറി റ്റി. കെ .സോമശേഖരനും സർക്കാരിനോട് ആവശ്യപ്പെട്ടു.