കുമരകം: ചുണ്ടൻ വള്ളങ്ങളുടെ ലീഗ് മത്സരങ്ങൾ സ്വപ്നംകണ്ടു വൻസന്നാഹത്തോടെ മാസങ്ങൾക്കു മുന്പ് നെഹ്റുട്രോഫി ലക്ഷ്യമിട്ട് ഒരുക്കങ്ങൾ നടത്തിയ ബോട്ട് ക്ലബുകൾ ജലപ്രളയം മൂലം നെഹ്റു ട്രോഫി മാറ്റി വച്ചതോടെ നിരാശയിലും കടക്കെണിയിലുമായി.
ഈ ശനിയാഴ്ച നടക്കുന്ന പുന്നമടക്കായലിലെ ഒളിന്പിക്സിൽ കേവലം രണ്ടോ മൂന്നോ ദിവസത്തെ നാമമാത്ര പരിശീലനം മാത്രം നടത്തി പങ്കെടുക്കേണ്ടി വരുന്ന ദുരവസ്ഥയിലാണു കുട്ടനാട്ടിലെ ബോട്ട് ക്ലബുകൾ. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ 15 മുതൽ 30 ദിവസം വരെ പരീശീലനം നടന്നു കഴിഞ്ഞപ്പോഴാണ് വെള്ളപ്പൊക്കം പാഞ്ഞെത്തിയതും വള്ളംകളി മാറ്റിവച്ചതും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ സാന്നിധ്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ സൗകര്യം പ്രതീക്ഷിച്ച് കാത്തിരുന്ന സംഘാടകർ ഒടുവിൽ സച്ചിനെ എത്തിക്കാനാകാതെയാണു മത്സരം സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ലയിൽനിന്ന് അഞ്ച് ക്ലബുകളാണ് ഇക്കുറി പുന്നമടയിൽ അങ്കം കുറിക്കുക. കുമരകം ബോട്ട് ക്ലബിന്റെ ജലരാജാവ് കാരിച്ചാൽ, കുമരകം ടൗണ് ബോട്ട് ക്ലബിന്റെ നടുഭാഗം, വേന്പനാട് ബോട്ട് ക്ലബിന്റെ ദേവാസ്, എൻസിഡിസി ബോട്ട് ക്ലബിന്റെ ചന്പക്കുളം, നവധാര ബോട്ട് ക്ലബിന്റെ കരുവാറ്റ ശ്രീ വിനായകൻ എന്നിവയാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ പുറപ്പെടുക. ഈ അഞ്ചു ക്ലബുകളും ലക്ഷങ്ങളുടെ കടത്തിലാണു പരിശീലനം ഓഗസ്റ്റിൽ പൂർത്തിയാക്കിയത്. തുഴച്ചിലുകാർക്കു പരിശീലന ദിവസങ്ങളിൽ നൽകേണ്ട കൂലിപോലും കൊടുത്തു തീർത്തിട്ടില്ല. ഭക്ഷണം നൽകിയതുപോലും അമിതപലിശയ്ക്കു വാങ്ങിയ പണം കൊണ്ടാണ്. ചുണ്ടൻ വള്ളങ്ങൾ കൊണ്ടുവന്നതിനും പരിശീലനം പൂർത്തിയാക്കി കരയ്ക്കു കയറ്റി ഉണക്കി പോളീഷ് ചെയ്യിച്ചതിനും മറ്റുമായി ലക്ഷങ്ങളാണ് ഓരോ ക്ലബുകളും ചിലവഴിച്ചത്. വള്ളംകളി മാറ്റിവച്ചതോടെ ഉടമകളുടെ വള്ളപ്പുരകളിൽ ചുണ്ടൻ തിരിച്ചെത്തിച്ചതും ക്ലബുകളുടെ പണം മുടക്കിലാണ്. ഇപ്പോൾ ചുണ്ടൻവള്ളങ്ങൾ വീണ്ടും തിരിച്ചെത്തിച്ചതിനും പണം മുടക്കേണ്ടി വന്നു.
കാശ്മീരിൽനിന്നുമുള്ള പട്ടാളക്കാർക്ക് ലക്ഷങ്ങൾ മുടക്കിയാണ് ആദ്യം പരിശീലനം നൽകിയത്. ഫ്ളൈറ്റ് ചാർജും ഭക്ഷണച്ചിലവും അലവൻസും എല്ലാം നൽകാൻ വൻതുകയാണ് ക്ലബുകൾ വാരിയെറിഞ്ഞത്. ഇതും ക്ലബുകളെ പ്രതിസന്ധിയിലാക്കാൻ കാരണമായി. വീണ്ടും കാശ്മീരിൽനിന്നുള്ള യുവാക്കളെ എത്തിച്ച് പരിശീലനം നൽകി തുഴയിക്കുക ക്ലബുകൾക്ക് അസാധ്യമായി തീർന്നിരിക്കുകയാണ്.
നെഹ്റുട്രോഫി സംഘാടകരോ സർക്കാരോ കേരളത്തിന്റെ അഭിമാനമായ നെഹ്റുട്രോഫി ആവേശവും ആകർഷകവുമാക്കുന്ന ബോട്ട് ക്ലബുകളെ സഹായിക്കാൻ മുന്നോട്ടു വരുന്നില്ലെന്നാണ് ഭാരവാഹികളുടെ പരാതി. ജലപ്രളയത്തിന്റെ പേരിൽ മത്സരം മാറ്റിവച്ചതിന്റെ നഷ്ടഭാരം മുഴുവൻ വഹിക്കേണ്ട ദുരവസ്ഥ ബോട്ടുക്ലബുകളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കും.
ഈ ശനിയാഴ്ച നടക്കുന്ന പുന്നമടക്കായലിലെ ഒളിന്പിക്സിൽ കേവലം രണ്ടോ മൂന്നോ ദിവസത്തെ നാമമാത്ര പരിശീലനം മാത്രം നടത്തി പങ്കെടുക്കേണ്ടി വരുന്ന ദുരവസ്ഥയിലാണു കുട്ടനാട്ടിലെ ബോട്ട് ക്ലബുകൾ. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച മത്സരം നടക്കുമെന്ന പ്രതീക്ഷയിൽ 15 മുതൽ 30 ദിവസം വരെ പരീശീലനം നടന്നു കഴിഞ്ഞപ്പോഴാണ് വെള്ളപ്പൊക്കം പാഞ്ഞെത്തിയതും വള്ളംകളി മാറ്റിവച്ചതും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ സാന്നിധ്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ സൗകര്യം പ്രതീക്ഷിച്ച് കാത്തിരുന്ന സംഘാടകർ ഒടുവിൽ സച്ചിനെ എത്തിക്കാനാകാതെയാണു മത്സരം സംഘടിപ്പിക്കുന്നത്.
കോട്ടയം ജില്ലയിൽനിന്ന് അഞ്ച് ക്ലബുകളാണ് ഇക്കുറി പുന്നമടയിൽ അങ്കം കുറിക്കുക. കുമരകം ബോട്ട് ക്ലബിന്റെ ജലരാജാവ് കാരിച്ചാൽ, കുമരകം ടൗണ് ബോട്ട് ക്ലബിന്റെ നടുഭാഗം, വേന്പനാട് ബോട്ട് ക്ലബിന്റെ ദേവാസ്, എൻസിഡിസി ബോട്ട് ക്ലബിന്റെ ചന്പക്കുളം, നവധാര ബോട്ട് ക്ലബിന്റെ കരുവാറ്റ ശ്രീ വിനായകൻ എന്നിവയാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ പുറപ്പെടുക. ഈ അഞ്ചു ക്ലബുകളും ലക്ഷങ്ങളുടെ കടത്തിലാണു പരിശീലനം ഓഗസ്റ്റിൽ പൂർത്തിയാക്കിയത്. തുഴച്ചിലുകാർക്കു പരിശീലന ദിവസങ്ങളിൽ നൽകേണ്ട കൂലിപോലും കൊടുത്തു തീർത്തിട്ടില്ല. ഭക്ഷണം നൽകിയതുപോലും അമിതപലിശയ്ക്കു വാങ്ങിയ പണം കൊണ്ടാണ്. ചുണ്ടൻ വള്ളങ്ങൾ കൊണ്ടുവന്നതിനും പരിശീലനം പൂർത്തിയാക്കി കരയ്ക്കു കയറ്റി ഉണക്കി പോളീഷ് ചെയ്യിച്ചതിനും മറ്റുമായി ലക്ഷങ്ങളാണ് ഓരോ ക്ലബുകളും ചിലവഴിച്ചത്. വള്ളംകളി മാറ്റിവച്ചതോടെ ഉടമകളുടെ വള്ളപ്പുരകളിൽ ചുണ്ടൻ തിരിച്ചെത്തിച്ചതും ക്ലബുകളുടെ പണം മുടക്കിലാണ്. ഇപ്പോൾ ചുണ്ടൻവള്ളങ്ങൾ വീണ്ടും തിരിച്ചെത്തിച്ചതിനും പണം മുടക്കേണ്ടി വന്നു.
കാശ്മീരിൽനിന്നുമുള്ള പട്ടാളക്കാർക്ക് ലക്ഷങ്ങൾ മുടക്കിയാണ് ആദ്യം പരിശീലനം നൽകിയത്. ഫ്ളൈറ്റ് ചാർജും ഭക്ഷണച്ചിലവും അലവൻസും എല്ലാം നൽകാൻ വൻതുകയാണ് ക്ലബുകൾ വാരിയെറിഞ്ഞത്. ഇതും ക്ലബുകളെ പ്രതിസന്ധിയിലാക്കാൻ കാരണമായി. വീണ്ടും കാശ്മീരിൽനിന്നുള്ള യുവാക്കളെ എത്തിച്ച് പരിശീലനം നൽകി തുഴയിക്കുക ക്ലബുകൾക്ക് അസാധ്യമായി തീർന്നിരിക്കുകയാണ്.
നെഹ്റുട്രോഫി സംഘാടകരോ സർക്കാരോ കേരളത്തിന്റെ അഭിമാനമായ നെഹ്റുട്രോഫി ആവേശവും ആകർഷകവുമാക്കുന്ന ബോട്ട് ക്ലബുകളെ സഹായിക്കാൻ മുന്നോട്ടു വരുന്നില്ലെന്നാണ് ഭാരവാഹികളുടെ പരാതി. ജലപ്രളയത്തിന്റെ പേരിൽ മത്സരം മാറ്റിവച്ചതിന്റെ നഷ്ടഭാരം മുഴുവൻ വഹിക്കേണ്ട ദുരവസ്ഥ ബോട്ടുക്ലബുകളുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കും.