തിരുവല്ല: തകർച്ചയിലായ തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയുടെ പുനരുദ്ധാരണത്തിനായി 1.9 കോടി രൂപ ടെൻഡർ പ്രകാരം അനുവദിച്ചതായി കെഎസ്ടിപി കൊട്ടാരക്കര ഡിവിഷൻ താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ നാലുലക്ഷം രൂപ അനുവദിച്ചും സർക്കാർ ഉത്തരവായിട്ടുണ്ട്.
പഞ്ചായത്തിന്റെ പെർമിറ്റ് ഉള്ളവർക്ക് മാത്രമേ പുതിയ വീടുകൾ അനുവദിക്കാവൂവെന്നും വാസയോഗ്യമായ സ്ഥലത്തുതന്നെ പുതിയ വീടുകൾ നിർമിക്കണമെന്നും യോഗം നിർദേശിച്ചു.
വഴിയോര കച്ചവടക്കാർക്ക് ഏഴുദിവസത്തിനകം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
മഴക്കാലത്തിന് മുമ്പ് താലൂക്ക്തല ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, ആർഡിഒ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 500 രൂപയുടെ കിറ്റുകൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.
പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് 15 ലക്ഷം രൂപ ധനസഹായം നൽകിയതായി കൃഷി വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
നെൽവിത്തിന്റെ ക്ഷാമം പരിഹരിക്കാൻ പാലക്കാട്ട് നിന്നും അടിയന്തരമായി വിത്ത് വിതരണം ചെയ്യാൻ തയാറാകണമെന്നും ലോവർ കുട്ടനാടിനു അനുവദിച്ച 50 കിലോ നെൽവിത്ത് അപ്പർകുട്ടനാടിനും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു.
വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ നാലുലക്ഷം രൂപ അനുവദിച്ചും സർക്കാർ ഉത്തരവായിട്ടുണ്ട്.
പഞ്ചായത്തിന്റെ പെർമിറ്റ് ഉള്ളവർക്ക് മാത്രമേ പുതിയ വീടുകൾ അനുവദിക്കാവൂവെന്നും വാസയോഗ്യമായ സ്ഥലത്തുതന്നെ പുതിയ വീടുകൾ നിർമിക്കണമെന്നും യോഗം നിർദേശിച്ചു.
വഴിയോര കച്ചവടക്കാർക്ക് ഏഴുദിവസത്തിനകം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
മഴക്കാലത്തിന് മുമ്പ് താലൂക്ക്തല ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, ആർഡിഒ, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, വില്ലേജ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ 500 രൂപയുടെ കിറ്റുകൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.
പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് 15 ലക്ഷം രൂപ ധനസഹായം നൽകിയതായി കൃഷി വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
നെൽവിത്തിന്റെ ക്ഷാമം പരിഹരിക്കാൻ പാലക്കാട്ട് നിന്നും അടിയന്തരമായി വിത്ത് വിതരണം ചെയ്യാൻ തയാറാകണമെന്നും ലോവർ കുട്ടനാടിനു അനുവദിച്ച 50 കിലോ നെൽവിത്ത് അപ്പർകുട്ടനാടിനും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു.