ഉഴവൂർ: അഞ്ച് വർഷത്തിനുള്ളിൽ പുതിയ 15 കിലോമീറ്ററോളം റോഡ് വെട്ടി അരീക്കര വാർഡിൽ വേറിട്ട വികസന മുന്നേറ്റം. ഏഴു പുതിയ റോഡുകളാണ് ഈ വാർഡിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പുതിയതായി വെട്ടിത്തുറന്നത്. പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോഴത്തെ വാർഡ് അംഗവുമായ ഡോ. സിന്ധുമോൾ ജേക്കബാണ് വഴിവിപ്ലവത്തിലുടെ നാടിനു വികസനം സമ്മാനിക്കുന്നത്. വഴി കേവലം സ്വപ്നം മാത്രമായിരുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് പഞ്ചായത്ത് മെംബറുടെ പ്രവർത്തനശൈലി വലിയ സ്വപ്നസാക്ഷാത്കാരം തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.
സ്ഥലം വാങ്ങി വഴിതുറന്നാൽ കോടികൾ ചെലവുവരുന്ന വികസനമാണ് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതെന്നതു പഞ്ചായത്തിനും നാടിനും വലിയ നേട്ടമായി. പണം നൽകാതെ ഭൂവുടമകളിൽനിന്ന് സൗജന്യമായി ഭൂമി ഏറ്റെടുത്താണു റോഡുകൾ തുറന്നിട്ടുള്ളത്. തർക്കത്തിലും മറ്റു നിയമനടപടികളിലും നിർമാണം മുടങ്ങിക്കിടന്ന റോഡുകളുടെ വികസനം നടത്താനും കഴിഞ്ഞതായി വാർഡംഗം പറയുന്നു.
പുതിയ ഏഴ് റോഡുകൾ യാഥാർഥ്യമായതോടെ വാർഡിൽ നിന്ന് മറ്റ് പ്രധാന റോഡുകളിലേക്കുള്ള ലിങ്ക് റോഡുകളായി. വെള്ളാങ്കൽ-വട്ടാടികുന്നേൽ, മന്പള്ളിൽ-മാങ്കുഴി, കുഴിപ്ലാക്കിൽ-വിലങ്ങുകല്ലുങ്കൽ-വെട്ടത്തുകണ്ടത്തിൽ, ആനകുത്തിക്കൽ-പരവുംകണ്ടത്തിൽ, അരീക്കുഴി-പാലച്ചുവട്, എള്ളങ്കീൽകൂന്തമറ്റം-അഞ്ചുകണ്ടത്ത് എന്നീ റോഡുകളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കിയത്.
എള്ളങ്കീൽ-കൂന്തമറ്റത്തിൽ-അഞ്ചുകണ്ടത്ത് റോഡാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമാക്കിയത്. ഈ റോഡ് യാഥാർഥ്യമായതോടെ പ്രധാന റോഡിൽനിന്നും മാങ്കുഴിവഴി കരുനെച്ചിയിലേക്കു യാത്ര എളുപ്പമായി. പയസ്മൗണ്ട് പള്ളി, കുരിശുപള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കു എളുപ്പവഴിയും ഇതോടെ നാടിന് ലഭ്യമായി. ഈ റോഡിന്റെ സംരക്ഷണഭിത്തി നിർമാണമടക്കം 13 ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ട്. ജോസഫ് അഞ്ചക്കുന്നത്ത്, സൈമണ് കൂന്തമറ്റത്തിൽ, മാത്യു എള്ളങ്കിയിൽ, തോമസ് ഒറ്റത്തങ്ങാടിയിൽ, രാധാകൃഷ്ണൻ മുത്തുറുന്പിൽ, ജോസ് എള്ളങ്കിയിൽ എന്നിവരാണ് ഈ റോഡിനായി സ്ഥലം വിട്ടുനൽകിയത്. പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് റോഡ് ഗതാഗതത്തിനായി നാടിനു തുറന്നുനൽകി.
സ്ഥലം വാങ്ങി വഴിതുറന്നാൽ കോടികൾ ചെലവുവരുന്ന വികസനമാണ് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതെന്നതു പഞ്ചായത്തിനും നാടിനും വലിയ നേട്ടമായി. പണം നൽകാതെ ഭൂവുടമകളിൽനിന്ന് സൗജന്യമായി ഭൂമി ഏറ്റെടുത്താണു റോഡുകൾ തുറന്നിട്ടുള്ളത്. തർക്കത്തിലും മറ്റു നിയമനടപടികളിലും നിർമാണം മുടങ്ങിക്കിടന്ന റോഡുകളുടെ വികസനം നടത്താനും കഴിഞ്ഞതായി വാർഡംഗം പറയുന്നു.
പുതിയ ഏഴ് റോഡുകൾ യാഥാർഥ്യമായതോടെ വാർഡിൽ നിന്ന് മറ്റ് പ്രധാന റോഡുകളിലേക്കുള്ള ലിങ്ക് റോഡുകളായി. വെള്ളാങ്കൽ-വട്ടാടികുന്നേൽ, മന്പള്ളിൽ-മാങ്കുഴി, കുഴിപ്ലാക്കിൽ-വിലങ്ങുകല്ലുങ്കൽ-വെട്ടത്തുകണ്ടത്തിൽ, ആനകുത്തിക്കൽ-പരവുംകണ്ടത്തിൽ, അരീക്കുഴി-പാലച്ചുവട്, എള്ളങ്കീൽകൂന്തമറ്റം-അഞ്ചുകണ്ടത്ത് എന്നീ റോഡുകളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ യാഥാർഥ്യമാക്കിയത്.
എള്ളങ്കീൽ-കൂന്തമറ്റത്തിൽ-അഞ്ചുകണ്ടത്ത് റോഡാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമാക്കിയത്. ഈ റോഡ് യാഥാർഥ്യമായതോടെ പ്രധാന റോഡിൽനിന്നും മാങ്കുഴിവഴി കരുനെച്ചിയിലേക്കു യാത്ര എളുപ്പമായി. പയസ്മൗണ്ട് പള്ളി, കുരിശുപള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കു എളുപ്പവഴിയും ഇതോടെ നാടിന് ലഭ്യമായി. ഈ റോഡിന്റെ സംരക്ഷണഭിത്തി നിർമാണമടക്കം 13 ലക്ഷം രൂപ ഈ വർഷം വകയിരുത്തിയിട്ടുണ്ട്. ജോസഫ് അഞ്ചക്കുന്നത്ത്, സൈമണ് കൂന്തമറ്റത്തിൽ, മാത്യു എള്ളങ്കിയിൽ, തോമസ് ഒറ്റത്തങ്ങാടിയിൽ, രാധാകൃഷ്ണൻ മുത്തുറുന്പിൽ, ജോസ് എള്ളങ്കിയിൽ എന്നിവരാണ് ഈ റോഡിനായി സ്ഥലം വിട്ടുനൽകിയത്. പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് റോഡ് ഗതാഗതത്തിനായി നാടിനു തുറന്നുനൽകി.