കാഞ്ഞിരപ്പള്ളി: ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറക്കുന്നതിനു മുന്പ് ഞായറാഴ്ച രാത്രിയോടെ വാഹന പരിശോധന തുടങ്ങി. കുമളി ഭാഗത്തു നിന്നു വന്ന വാഹനങ്ങൾ കുട്ടിക്കാനം, മുപ്പത്തഞ്ചാം മൈൽ, വരിക്കാനിക്കവല, എരുമേലി എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.
അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചവരും ഹെൽമെറ്റ് ധരിക്കാത്തവരും വാഹനങ്ങളിൽ ആവശ്യമായ രേഖകൾ ഇല്ലാത്തവരുമാണ് കുടുങ്ങിയതിലേറെയും. ശബരിമല തീർഥാടന വാഹനങ്ങളാണ് പരിശോധിക്കുന്നത് എന്ന ധൈര്യത്തിലെത്തിയവരാണ് പോലീസിന്റെ പിടിയിൽപ്പെട്ടത്. പിടികൂടിയവരെ പലരെയും സ്വന്തം ജാമ്യത്തിലും മറ്റുളവരുടെ ജാമ്യത്തിലുമാണ് വിട്ടയച്ചത്.
പരിശോധ ഇന്നും തുടരുമെന്ന് പോലീസ് പറഞ്ഞു. സംശയകരമായരീതിയിൽ കണ്ടെത്തിയാൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർഥാടകർ ഞായറാഴ്ച രാത്രിയിൽ തന്നെ എരുമേലിയിലെത്തിരുന്നു. എന്നാൽ, ഇവരെ കടത്തിവിടാൻ പോലീസ് തയാറായില്ല. എംഇഎസ് കോളജ് പടിക്കൽ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞു.
രാവിലെ 11 ാടെ മാത്രമേ തീർഥാടകരെ കടത്തിവിടുകയുള്ളുവെന്ന പോലീസിന്റെ തീരുമാനത്തിൽ ഭക്തർ നാമജപം ആലപിച്ച് പ്രതിഷേധിച്ചു. ഇന്ന് നടഅടച്ച് തീർഥാടകർ മടങ്ങിയാൽ മാത്രമേ പോലീസിന് ആശ്വാസമാകുകയുള്ളു. ഇതിനിടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചവരും ഹെൽമെറ്റ് ധരിക്കാത്തവരും വാഹനങ്ങളിൽ ആവശ്യമായ രേഖകൾ ഇല്ലാത്തവരുമാണ് കുടുങ്ങിയതിലേറെയും. ശബരിമല തീർഥാടന വാഹനങ്ങളാണ് പരിശോധിക്കുന്നത് എന്ന ധൈര്യത്തിലെത്തിയവരാണ് പോലീസിന്റെ പിടിയിൽപ്പെട്ടത്. പിടികൂടിയവരെ പലരെയും സ്വന്തം ജാമ്യത്തിലും മറ്റുളവരുടെ ജാമ്യത്തിലുമാണ് വിട്ടയച്ചത്.
പരിശോധ ഇന്നും തുടരുമെന്ന് പോലീസ് പറഞ്ഞു. സംശയകരമായരീതിയിൽ കണ്ടെത്തിയാൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർഥാടകർ ഞായറാഴ്ച രാത്രിയിൽ തന്നെ എരുമേലിയിലെത്തിരുന്നു. എന്നാൽ, ഇവരെ കടത്തിവിടാൻ പോലീസ് തയാറായില്ല. എംഇഎസ് കോളജ് പടിക്കൽ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞു.
രാവിലെ 11 ാടെ മാത്രമേ തീർഥാടകരെ കടത്തിവിടുകയുള്ളുവെന്ന പോലീസിന്റെ തീരുമാനത്തിൽ ഭക്തർ നാമജപം ആലപിച്ച് പ്രതിഷേധിച്ചു. ഇന്ന് നടഅടച്ച് തീർഥാടകർ മടങ്ങിയാൽ മാത്രമേ പോലീസിന് ആശ്വാസമാകുകയുള്ളു. ഇതിനിടെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.