ചങ്ങനാശേരി: കുറിച്ചി കാലായിപ്പടി മേൽപ്പാലം നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് റെയിൽവേ അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന രീതിയിൽ കുറിച്ചിയിൽ പ്രക്ഷോഭം ശക്തമാക്കാൻ പ്രതിഷേധ കൂട്ടായ്മയിൽ തീരുമാനം. സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ ചേർന്ന യോഗം സി.എഫ്.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറിച്ചി കാലായിപ്പടി ജംഗ്ഷനിൽ വിശദീകരണയോഗം ഉൾപ്പെടെ സംഘടിപ്പിക്കാനാണ് യോഗത്തിന്റെ തീരുമാനം.
രക്ഷാധികാരി ഫാ.ജോണ്‍ പരുവപ്പറന്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പാംചേരി, ഭാരവാഹികളായ ജയിംസ് കാലാവടക്കൻ, പി.വി. ജോർജ്, ജോർജ് കാഞ്ഞിരത്തുംമൂട്ടിൽ, എൻ.കെ. ബിനു, അഗസ്റ്റിൻ ആലഞ്ചേരി, ജോജി നേര്യത്ര, സിബിച്ചൻ ചിറക്കടവിൽ, ടിസൻ മാവേലിപ്പറന്പിൽ, ജോണ്സണ് തുരുത്തിമഠം. ആന്റണി ചെറുപുഷ്പം, വി.പി.എസ്. പിള്ള, കെ. രാജമ്മ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ നവംബർ അവസാനവാരമാണ് മന്ദിരം, കാലായിപ്പടി മേല്പാലങ്ങളുടെ നിർമാണ നടപടികൾക്കുള്ള യോഗം കൊടിക്കുന്നിൽ സുരേഷ്എംപി വിളിച്ചു ചേർത്തത്. രണ്ടുപാലങ്ങളും ഒരുപോലെ പൊളിച്ച് നിർമാണം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മന്ദിരം മേല്‍പാലം ആദ്യം പൊളിച്ചുമാറ്റി നിർമാണം ആരംഭിച്ചു. ഈപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.
മാർച്ച് ആദ്യവാരമാണ് കാലായിപ്പടി മേല്‍പാലം പൊളിച്ചുമാറ്റി നിർമാണ ജോലികൾക്ക് തുടക്കംകുറിച്ചത്. കരാറുകാരൻ ഉഴപ്പിയതിനെതുടർന്ന് ഈ പാലത്തിന്റെ നിർമാണ ജോലികൾ എങ്ങുമെത്താത്ത നിലയിലാണ്. ഇത് നാട്ടുകാരായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ചങ്ങനാശേരി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രറെയിൽവേ മന്ത്രിക്ക് പാലംപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2000 പേർ ഒപ്പിട്ട നിവേദനം നാട്ടുകാർ സമർപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഏഴിന് റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരും നേരിട്ടെത്തി ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുമായി ചർച്ച നടത്തുകയും ഡിസംബർ 25നകം നിർമാണം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ നിർമാണ ജോലികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടികൾ ആരംഭിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്. തെലുങ്കാന സ്വദേശിയായ കരാറുകാരനെ ടെർമിനേറ്റു ചെയ്ത് പുതിയ കരാറുകാരനെ ഏല്പിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് പ്രതിസന്ധിക്കു കാരണമെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
രക്ഷാധികാരി ഫാ.ജോണ്‍ പരുവപ്പറന്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പാംചേരി, ഭാരവാഹികളായ ജയിംസ് കാലാവടക്കൻ, പി.വി. ജോർജ്, ജോർജ് കാഞ്ഞിരത്തുംമൂട്ടിൽ, എൻ.കെ. ബിനു, അഗസ്റ്റിൻ ആലഞ്ചേരി, ജോജി നേര്യത്ര, സിബിച്ചൻ ചിറക്കടവിൽ, ടിസൻ മാവേലിപ്പറന്പിൽ, ജോണ്സണ് തുരുത്തിമഠം. ആന്റണി ചെറുപുഷ്പം, വി.പി.എസ്. പിള്ള, കെ. രാജമ്മ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ നവംബർ അവസാനവാരമാണ് മന്ദിരം, കാലായിപ്പടി മേല്പാലങ്ങളുടെ നിർമാണ നടപടികൾക്കുള്ള യോഗം കൊടിക്കുന്നിൽ സുരേഷ്എംപി വിളിച്ചു ചേർത്തത്. രണ്ടുപാലങ്ങളും ഒരുപോലെ പൊളിച്ച് നിർമാണം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മന്ദിരം മേല്‍പാലം ആദ്യം പൊളിച്ചുമാറ്റി നിർമാണം ആരംഭിച്ചു. ഈപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.
മാർച്ച് ആദ്യവാരമാണ് കാലായിപ്പടി മേല്‍പാലം പൊളിച്ചുമാറ്റി നിർമാണ ജോലികൾക്ക് തുടക്കംകുറിച്ചത്. കരാറുകാരൻ ഉഴപ്പിയതിനെതുടർന്ന് ഈ പാലത്തിന്റെ നിർമാണ ജോലികൾ എങ്ങുമെത്താത്ത നിലയിലാണ്. ഇത് നാട്ടുകാരായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ചങ്ങനാശേരി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രറെയിൽവേ മന്ത്രിക്ക് പാലംപണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 2000 പേർ ഒപ്പിട്ട നിവേദനം നാട്ടുകാർ സമർപ്പിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഏഴിന് റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയറും ഉദ്യോഗസ്ഥരും നേരിട്ടെത്തി ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളുമായി ചർച്ച നടത്തുകയും ഡിസംബർ 25നകം നിർമാണം പൂർത്തിയാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ നിർമാണ ജോലികൾ ആരംഭിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടികൾ ആരംഭിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്. തെലുങ്കാന സ്വദേശിയായ കരാറുകാരനെ ടെർമിനേറ്റു ചെയ്ത് പുതിയ കരാറുകാരനെ ഏല്പിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് പ്രതിസന്ധിക്കു കാരണമെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.